തിരുവനന്തപുരം: നോട്ടുപിന്‍വലിച്ചത് വലിയൊരു ജനദ്രോഹമെന്ന് പ്രചരിപ്പിക്കാനായിരുന്നു ഇടതു, വലത് മുന്നണികളുടെ ശ്രമം. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ബിജെപിയുടെ സ്വാധീനം കുറയ്ക്കുകയും ജനങ്ങള്‍ക്ക് ഒപ്പം തങ്ങളാണെന്ന് ബോധ്യപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. കേന്ദ്രത്തിനെതിരെ യോജിച്ച് അങ്കംവെട്ടാന്‍ നാളും കുറിച്ചു. യോജിച്ചു നീങ്ങാന്‍ തയ്യാറാണെന്ന് യുഡിഎഫ് തീരുമാനിച്ചിറങ്ങുമ്പോഴേക്കും എല്‍ഡിഎഫ് പ്രക്ഷോഭം തുടങ്ങി.
റിസര്‍വ് ബാങ്കിനു മുന്നില്‍ പരിവാരസമേതം മന്ത്രിമാര്‍ കുത്തിയിരുന്നു. അഭിവാദ്യം അര്‍പ്പിക്കാന്‍ നേതാക്കളെത്തിയില്ലെങ്കിലും യുഡിഎഫ് അകലെ നിന്ന് ആശംസ ചൊരിഞ്ഞു. ഇതിനിടയില്‍ യോജിച്ച് സമരത്തിനില്ലെന്ന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചു. എന്നിട്ടും നിയമസഭയില്‍ ചര്ച്ചയ്ക്കെത്തിയവര് കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സഭ്യേതര ഭാഷയില്‍ തന്നെ അധിക്ഷേപിച്ചു. യോജിച്ച് പ്രമേയവും പാസ്സാക്കി.
നിയമസഭയില്‍ വരും മുമ്പ് സര്‍വകക്ഷിയോഗത്തിലും ഇരുമുന്നണികള്‍ക്കും ഒറ്റസ്വരമായിരുന്നു. നവംബര്‍ 24 ന് പ്രധാനമന്ത്രിയെ കാണാന്‍ ദല്‍ഹിയില്‍ പോകാനും തീരുമാനിച്ചു. സാധാരണ പ്രധാനമന്ത്രിയുടെ സൗകര്യം നോക്കിയാണ് തീയതി പ്രഖ്യാപിക്കുക. കേരളത്തിലെ മുന്നണികളുടെ സാമന്തനെ പോലെ കരുതിയുള്ള പെരുമാറ്റം. പ്രധാനമന്ത്രിയുടെ ഓഫീസ് കേരളപ്രതിനിധികളോട് ധനകാര്യമന്ത്രിയെ കാണാനാണ് നിര്‍ദ്ദേശിച്ചത്.
കേരളത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ധനമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീര്‍ക്കാവുന്നതേയുള്ളൂ. എന്നാല്‍ അതിന് മനസ്സില്ലെന്ന ധിക്കാരപരമായ നടപടിയാണ് ഇരുമുന്നണികളുടെ ഭാഗത്തുനിന്നുമുണ്ടായത്. മാത്രമല്ല കേരളത്തില്‍ പ്രധാനമന്ത്രിക്കെതിരെ ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. ശമ്പള-പെന്ഷന് പ്രശ്നം ഊതിവീര്പ്പിക്കുന്നതിലും ഇരുപക്ഷവും യോജിച്ച് പ്രചാരണം നടത്തി മുന്നേറി.
ട്രഷറിയിലും ബാങ്കുകളിലും തിരക്കൊഴിയുകയും പ്രശ്നങ്ങള്‍ നല്ല രീതിയില്‍ അവസാനിക്കുകയും ചെയ്തപ്പോഴാണ് പ്രതിപക്ഷനേതാവിന് ഉള്‍വിളിയുണ്ടായത്. ജനവികാരം കേന്ദ്രസര്ക്കാരിനെതിരല്ലെന്ന് വ്യക്തമായപ്പോള്‍ അതുവരെ ധനകാര്യമന്ത്രിയുടെ രാഷ്ട്രീയക്കളിക്ക് കൂട്ടുനിന്നത് നഷ്ടക്കച്ചവടമായെന്ന് പ്രതിപക്ഷം തിരിച്ചറിഞ്ഞു. അപ്പോഴേക്കും കേന്ദ്രസര്‍ക്കാരിന് വന്‍പിന്തുണ ലഭിക്കുകയും ചെയ്തു. മോഹിച്ച നേട്ടം ലഭിക്കാത്തതിന് പ്രതികളെ ചാരി രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷനേതാവും ധനമന്ത്രിയും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്; അതാകട്ടെ പരിഹാസ്യമാംവിധവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: