ഇരിട്ടി: പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ആഭ്യന്തരകലാപത്തെ മൂടിവെക്കാനാണ് സിപിഎം കണ്ണൂര്‍ ജില്ലയില്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പറഞ്ഞു. ഇരിട്ടിയില്‍ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ മുന്നണിയുടെ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്വന്തം പഞ്ചായത്തില്‍പ്പോലും ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്കാന് കഴിയാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്. ജനാധിപത്യപരമായി എല്ലാവര്ക്കും ഇവിടെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. എന്നാല്‍ എതിര് ശബ്ദമുയര്‍ത്തുന്നവരെ സിപിഎം ഇവിടെ കൊന്നുതള്ളുകയാണ്. മുഖ്യമന്ത്രി എന്നാല്‍ പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറിയാണെന്ന ബോധം പിണറായി വിജയന് വേണ്ട. മോഹനവാഗ്ദാനങ്ങള്‍ നല്കി പാര്‍ട്ടിയിലെ യുവജനങ്ങളെ വഞ്ചിക്കുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നത്. പിണറായി കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയും ഇത് കേരളത്തിലെ അവസാനത്തെ മന്ത്രിസഭയുമായിരിക്കുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ മുന്നണി കണ്‍വീനര്‍ എം.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷന്‍ മോഹനന് മാനന്തേരി, മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി കൂട്ട ജയപ്രകാശ്, കെ.ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: