കുണ്ടറ: നെടുമ്പന പഴങ്ങാലത്ത് വെള്ളിയാഴ്ച രാത്രി സിപിഎം നേതൃത്വത്തില്‍ അക്രമം നടന്ന പട്ടികജാതിക്കാരുടെ ഭവനം മഹിളമോര്‍ച്ച നേതാക്കള്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പരിക്കേറ്റ് പല്ലുനഷ്ടപ്പെട്ട ഗോമതിയെയും ബിനു, ഗിരീഷ് എന്നിവരെയും നാലുവയസ്സുള്ള കാര്‍ത്തിക്കിനെയും കണ്ട നേതാക്കള്‍ അവരോട് കാര്യങ്ങള്‍ തിരക്കി. അക്രമത്തില്‍ തകര്‍ന്ന വീട് കണ്ടശേഷം സിപിഎമ്മിന്റെ കാട്ടാളമുഖമാണ് ഇത് തെളിയിക്കുന്നതെന്നും നാലുവയസ്സുള്ള പിഞ്ചുകുഞ്ഞിനെയും അറുപത് കഴിഞ്ഞ വൃദ്ധമാതാവിനെയും മര്‍ദ്ദിച്ചത് നീതീകരിക്കാനാവില്ലായെന്നും പ്രതികള്‍ക്കെതിരെ പട്ടികജാതിപീഡനം, സ്ത്രീപീഡനം, ബാലപീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ബി.റ്റി.സുധീര്‍, മഹിളാമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് മിനി കുമാരിയമ്മ, ബിനു സുദേവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: