കോട്ടയം: അതീവസുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തെ വിവിധ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ച സ്വതന്ത്ര ഏജന്‍സിയെ സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
കോടാനുകോടി ഭക്തര്‍ എത്തിച്ചേരുന്ന ശബരി മലയില്‍ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു പറഞ്ഞു.
ശബരിമലയിലെ തന്ത്രപ്രധാനമായതും തിരക്കു ള്ളതുമായ സ്ഥലങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച് ഏവര്‍ക്കും ലഭ്യമാക്കിയ സാഹചര്യം സംജാതമാക്കിയതിലൂടെ ശബരിമലയുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ന്നിട്ടുള്ളത്.
ശബരിമല ക്ഷേത്രത്തിന് ലഭിച്ചുവന്നിരുന്ന കേന്ദ്രഏജന്‍സിയുടെ സുരക്ഷാസംവിധാനം അട്ടിമറിച്ച സര്‍ക്കാര്‍ നടപടിയും ദേവസ്വം ബോര്‍ഡ് പണം നല്കിയാല് മാത്രം സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താന്‍ കഴിയൂ എന്ന ദേവസ്വം മന്ത്രിയുടെ വാദവുമെല്ലാം സര്‍ക്കാരിന്റെ തികഞ്ഞ അലംഭാവത്തിന്റെ തെളിവാണ്.
ശബരിമലയുടെ സുരക്ഷാ കാര്യത്തില്‍ ഉണ്ടാകുന്ന ഏതൊരു വീഴ്ചയും വന്‍ ദുരന്തത്തിന് കാരണമായേക്കാം. തീര്‍ത്ഥാടന സുരക്ഷയ്ക്ക് വീഴ്ചവരുത്തിയ കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണം. ശബരിമലയുടെ സുരക്ഷാചുമതല പൂര്‍ണ്ണമായും കേന്ദ്രസേനയെ ഏല്പിക്കണമെന്നും ഇ.എസ് ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: