കോട്ടയം വടവാതൂരിലെ ക്രിസ്ത്യന്‍ ബാലമാസികയായ ‘കുഞ്ഞുമാലാഖ’ ഹിന്ദുദൈവങ്ങളെ അവഹേളിച്ചത് വിവാദമായിരിക്കുകയാണല്ലോ. ഹിന്ദുവായ രാംനാഥ്, ക്ഷേത്രമെന്നു കരുതി പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചെന്നും തന്മൂലം നൂറുമേനി വിളവ് ലഭിച്ച അയാളും നാട്ടുകാരും പുതിയ ദൈവത്തെ ആരാധിച്ചെന്നുമാണ് കുഞ്ഞുങ്ങളെ പറ്റിക്കാന്‍ പള്ളിക്കാര് ഉണ്ടാക്കിയ തട്ടിപ്പുകഥയുടെ പൊരുള്‍.
‘കുഞ്ഞുമാലാഖ’ മാത്രമല്ല, ഇതുപോലെ അനന്തകോടി ക്രിസ്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ പണ്ടുമുതലേ ഹിന്ദുക്കള്‍ക്കെതിരേ ഇത്തരം തട്ടിപ്പുകള്‍ അച്ചടിച്ചു വിടുന്നതില്‍ തത്പരരാണ്. ഉദാഹരണത്തിന് റവ. മാത്യു. പി. ജോര്‍ജ് മാനേജിങ് എഡിറ്ററായി തിരുവല്ലായില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ‘നമ്മുടെ മാസിക’ എന്ന ബാലപ്രസിദ്ധീകരണത്തിന്റെ 2003 ഒക്ടോബര്‍ ലക്കത്തില്‍ നിഷ സൂസന് ഏബ്രഹാം എഴുതിയ ‘നല്ല സ്നേഹിതന്’ എന്ന കഥ വായിച്ചാല്‍ മതി.
അതില്‍ ഹിന്ദുവായ രവി എന്ന കുട്ടി ആത്മവിശ്വാസമില്ലാത്തവനും പഠിക്കാന്‍ മണ്ടനുമാണ്. കൂട്ടുകാരനായ സാം ആവട്ടെ ബഹുമിടുക്കനും. സണ്‍ഡേ സ്ക്കൂളില്‍ പോകുന്നതുകൊണ്ടാണ് താന്‍ നല്ല കുട്ടിയായതെന്ന സാമിന്റെ വാക്കുകേട്ട് അത് അനുസരിക്കുന്ന രവി ‘കാല്‍വറിയില്‍ തന് ജീവന് തന്ന രക്ഷകന്…’ എന്ന പാട്ട് പഠിക്കുന്നു. പിന്നീട് അവന് യേശുവിനെ പ്രാര്‍ത്ഥിച്ച് പരീക്ഷയ്ക്ക് നല്ല മാര്‍ക്കുമേടിച്ച് സമ്മാനമായി ബൈബിള്‍ കരസ്ഥമാക്കുകയും ചെയ്യുന്നു.
അതേ ലക്കത്തില്‍ തന്നെ സിഎസ്എസ് എം വാര്‍ത്തകള്‍ എന്ന കോളത്തില്‍ പള്ളം ബുക്കാനന് സ്ക്കൂളിനെപ്പറ്റി ഒരു രസികന്‍ വാര്‍ത്തയുണ്ട്. പ്രസ്തുത സ്ക്കൂളിലെ ടിടിസി വിദ്യാര്‍ത്ഥിനികള്‍ക്ക് കുരിശു പ്രാര്‍ത്ഥന നടത്താന്‍ എത്തിയ സുവിശേഷഭ്രാന്തനോട് ഉത്തരകേരളത്തിലെ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള പാവപ്പെട്ട അക്രൈസ്തവയുവതികള്, ‘അച്ചോ! ഞങ്ങളെ പതിവായി കുരിശിലേറ്റാന്‍ എന്നും ഇങ്ങോട്ട് എഴുന്നള്ളിക്കൂടേ…’എന്നു കെഞ്ചിയത്രേ.
കോട്ടയം ജില്ലയിലെ കൂത്രപ്പള്ളിയില്‍ നിന്ന് സിസ്റ്റര്‍ ആന്‍സിയുടെ പത്രാധിപത്യത്തിലുള്ള ‘ജീവന്റെ അപ്പം’ എന്ന ബാലമാസികയുടെ 2006 ജൂണ്‍ ലക്കത്തില്‍ സിസ്റ്റര്‍ ജോവാന് എഴുതിയ ഒരു പാട്ട് കേള്‍ക്കുക. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് തിരുവാതിര കളിക്കാന്‍ തട്ടിക്കൂട്ടിയ പാട്ട് ഇങ്ങനെ പോകുന്നു:
”ക്രിസ്തുശിഷ്യന് തോമാശ്ലീഹാ
ഭാരതത്തിന് അപ്പസ്തോലന്
അന്‍പത് രണ്ടില്‍ കൊടുങ്ങല്ലൂര്‍
നഗരെ എത്തി
ഹൈന്ദവരാം ജനതയെ
കേരളത്തിലുടനീളം
യേശുവിന്റെ നാമത്തിലായ്
മാമ്മോദീസാ നല്കി വന്ദ്യന്‍….”
ഹിന്ദുവിന്റെ മണ്ണില്‍ പള്ളി ഉണ്ടാക്കി, ഹിന്ദുക്കളെ മതവും മാറ്റി, അന്ത്യത്തില്‍ ഹിന്ദുവിന്റെ തിരുവാതിരയും വഞ്ചിപ്പാട്ടുംകൊണ്ട് ഹിന്ദുവിന് പാരവയ്ക്കുകയാണ്.
അമ്പോറ്റി ഇരിക്കുന്നത് അമ്പലത്തില്‍ ആണെന്നല്ലേ നമ്മളൊക്കെ വിശ്വസിക്കുന്നത്. എന്നാല്‍ ഓര്‍ത്തഡോക്സുകാരുടെ കുട്ടിപ്പുസ്തകത്തിലെ പാട്ടു കേള്‍ക്കൂ:
”അമ്പോറ്റിയമ്മച്ചിയെത്രയെത്ര
കുട്ടിക്കഥകള്‍ പറഞ്ഞു തന്നു
ദൈവപുത്രനായ ക്രിസ്തുവിന്റെ
സത്ക്കഥയൊക്കെ പറഞ്ഞു തന്നു…”
‘കുഞ്ഞുമാലാഖ’യിലേക്ക് വരാം… ‘യേശുവിനോടും അവന്റെ ദൂതന്മാരോടുമൊപ്പം ആര്‍ത്തുല്ലസിക്കാന്‍…. പ്രൈമറി കുട്ടികള്‍ക്കായ് ക്രിസ്റ്റീന്‍ പുറത്തിറക്കുന്ന ‘കുഞ്ഞുമാലാഖയുടെ’ അണിയറ ശില്പികളായ കോട്ടയം കളത്തിപ്പടിയിലെ കത്തോലിക്കര്‍ ‘ക്രിസ്റ്റീന്‍ ഗാനങ്ങള്‍’ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ പേജ് 24ലെ ഒരു പാട്ടിന്റെ പല്ലവി താഴെകൊടുക്കുന്നു. ആ വരികള്‍ പരിചയമുണ്ടോയെന്ന് കവി മധുസൂദനന് നായരെങ്കിലും പറയട്ടെ:
‘വിളവോ അധികം വേലക്കാരോ വിരളം
വിള ഭൂവിലേക്കെന്നെ അയയ്ക്കേണമേ
പാപം പെരുകുന്നു ലോകം നശിക്കുന്നു
വിള ഭൂമിയിലേക്കെന്നെ അയയ്ക്കേണമേ
ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍
ഒരു കോടി ഈശ്വരവിലാപം
ഹല്ലേലുയ… ഹല്ലേലുയ…. ഓഹോ’
ആരാന്റെ കവിതയിലെ വരികള്‍ അടിച്ചുമാറ്റി പള്ളിപ്പാട്ടില്‍ ചേര്‍ത്ത മഹാപാപികളാണ് പാപം പെരുകി ലോകം നശിക്കുന്നതിനെപ്പറ്റി ഉത്ക്കണ്ഠപ്പെടുന്നത്. ഛായ്..!
ഹരീഷ് മനു, കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: