ചെന്നൈ: ജയലളിതയുടെ വിയോഗത്തില്‍ രാഷ്ട്രീയപ്രമുഖരും സിനിമാ താരങ്ങളും അനുശോചനം രേഖപ്പെടുത്തി. ജയയുടെ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുവെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി പറഞ്ഞു. തമിഴ്നാടിനെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടമാണ് ജയലളിതയുടെ വിയോഗമെന്ന് കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന് പറഞ്ഞു. വിട്ടുവീഴ്ച ചെയ്യാത്ത നേതാവായിരുന്നു ജയലളിതയെന്ന് ഡിഎംകെ എംപി കനിമൊഴി പറഞ്ഞു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുള്പ്പെടെയുള്ളവരും ജയയുടെ മരണത്തില്‍ അനുശോചനമറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി നിരവധിപ്പേര്‍ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
രാജ്യത്തിന് നഷ്ടമായത് ധീരയായ മകളെയാണെന്നും ജയയുടെ ആത്മാവിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്നും രജനി പറഞ്ഞു. ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ നിന്നും മുഖ്യമന്ത്രിയായി മരണമടഞ്ഞ ഏക നായിക എന്നാണ് ബിഗ്ബി പറഞ്ഞത്. ജയലളിതയൂടെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തുന്നെന്നും ആത്മവിന് നിത്യശാന്തിയുണ്ടാകട്ടെയെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു.
ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. സവിശേഷമായ നേതൃപാടവം, അത്യപൂര്‍വമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കിയെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: