തമിഴ് സിനിമാ സാമ്രാജ്യത്തില്‍ ഇദയക്കനിയായി നിറഞ്ഞുനിന്നതിനു പുറമെ നിരവധി കന്നഡ, തെലുക്ക് സിനിമകളിലും വേഷമിട്ട ജയലളിത മലയാളത്തില്‍ അഭിയനിച്ചത് ഒരേയൊരു സിനിമയില്‍. 1973 ല്‍ പി.എ. തോമസ് കഥ, തിരക്കഥ, സംഭാഷണവും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ‘ജീസസ്’ എന്ന സിനിമയിലാണ് ജയ അഭിനയിച്ചത്.
ബൈബിള്‍ കഥാപാത്രമായ ഹെറോദ് രാജാവിന്റെ മകളായ സലോമിയായാണ് ജയ ജീസസില്‍ വേഷമിട്ടത്. തിക്കുറിശ്ശിയാണ് ഹെറോദ് രാജാവിനെ അവതരിപ്പിച്ചത്. ജയലളിതക്കൊപ്പം നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജെമിനി ഗണേശന് സ്നാപഹ യോഹന്നാന്റെയും വിന്‍സന്റ് യോഹന്നാന്റെയും കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മലയാളത്തിന്റെ പ്രിയനടി ജയഭാരതിയൊന്നിച്ചാണ് ജീസസില്‍ ജയലളിത അഭിനയിച്ചത്. രണ്ട് ജയമാര്ക്കൊപ്പം എം.എന്‍. നമ്പ്യാര്‍, കെ.പി. ഉമ്മര്‍, ജോസ് പ്രകാശ്, ബഹദൂര്‍, ജി.കെ. പിള്ള എന്നിവരും ഈ സിനിമയിലെ അഭിനേതാക്കളായിരുന്നു.
വയലാര്‍, ശ്രീകുമാരന്‍ തമ്പി, പി. ഭാസ്കരന്, എം.എസ്. വിശ്വനാഥന്, യേശുദാസ്, കെ.പി. ബ്രഹ്മാനന്ദന്, പി. ജയചന്ദ്രന്, പി. ലീല, എല്‍.ആര്. ഈശ്വരി, പി. സുശീല എന്നിവരായിരുന്നു ഗാനമൊരുക്കിയത്. മലയാളത്തില്‍ വിജയംവരിച്ച ‘ജീസസ്’ തമിഴിലും റീമേക്ക് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: