താരറാണിയായി മാറിയെങ്കിലും ചലച്ചിത്രതാരമാകാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല ജയലളിത. അഭിഭാഷകയോ ഡോക്ടറോ ആകാനായിരുന്നു ഇഷ്ടം. ഒന്നാം റാങ്കു നേടി പത്താംക്ലാസ് പാസായെങ്കിലും തുടര്‍ന്ന് പഠിക്കാനായില്ല. ഇതില്‍ ഇവര്‍ ഏറെ ദുഃഖിതയുമായിരുന്നു.
ചലച്ചിത്രരംഗത്തെ പുരുഷന്മാര് ക്രൂരന്മാരും തന്നെ ലൈംഗികാസക്തിയോടെ തുറിച്ച് നോക്കുന്നവരുമാണെന്നുമായിരുന്നു അടുത്ത സുഹൃത്തായ വാസന്തി എഴുതിയ ജീവചരിത്രത്തില്‍ പറയുന്നത്.
ഡോക്ടറോ അഭിഭാഷകയോ ആകാന്‍ ആഗ്രഹിച്ച താന്‍ സിനിമയെന്ന വൃത്തികെട്ട ലോകത്തെത്തി. വീട്ടിലേക്ക് ചെല്ലുമ്പോള്‍ ഇവരില്‍ പലരും അവിടെയുണ്ടാകും. കാണുമ്പോള്‍ തന്നെ ദേഷ്യം വരുമായിരുന്നുവെന്നും ജയ പറഞ്ഞിരുന്നു. എല്ലാത്തരം പുരുഷന്മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പൊക്കം കൂടിയവര്‍, കുറഞ്ഞവര്‍, വെളുത്തവര്‍, തടിച്ചവര്‍.അവരോട് സംസാരിക്കാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ താന്‍ അങ്ങേയറ്റം അത് വെറുത്തിരുന്നു. തന്റെ സഹപാഠികളെപ്പോലെ സാധാരണ ജീവിതം നയിക്കാനായിരുന്നു അവര്‍ക്കെന്നും ഇഷ്ടം. ‘അമ്മ: ജയലളിതാസ് ജേര്‍ണി ഫ്രം മൂവിസ്റ്റാര്‍ ടു പൊളിറ്റിക്കല്‍ ക്വീന്‍’ എന്ന പുസ്തകത്തില്‍ വാസന്തി പറയുന്നു.
ജയലളിത -എംജിആര്‍ ബന്ധം തകര്‍ത്തത് എംജിആറിന്റെ സഹായിയായ ആര്.എം.വീരപ്പനായിരുന്നുവെന്നും പുസ്തകത്തില്‍ സൂചനയുണ്ട്. ആരെയും വശീകരിക്കുന്ന മോഹിനിയായാണ് ജയലളിതയെ വീരപ്പന് കണ്ടിരുന്നത്. ഈ ദുര്‍ഭൂതത്തില്‍ നിന്ന് എംജിആറിനെ രക്ഷിക്കണമെന്ന് അയാള്‍ അതിയായി ആഗ്രഹിച്ചിരുന്നത്രേ.
1965ല്‍ വെണ്ണീറ ആദായിയിലുളള ചലച്ചിത്ര രംഗത്തെത്തിയെങ്കിലും ആ ജീവിതത്തില്‍ മാറ്റമുണ്ടാകുന്നത് ജീവിതത്തില്‍ പല ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കും കാരണമായ എംജിആറിനെ 1978ല്‍ പരിചയപ്പെട്ടതോടെയാണ്.
ജയലളിത എംജിആറിന്റെ കയ്യിലെ പാവയായി മാറുകയായിരുന്നെന്നും ജയലളിതയെയും അവരുടെ സമ്പത്തിനെയും എംജിആര്‍ ഉപയോഗിക്കുകയായിരുന്നെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ജയ താനില്ലാതാകുന്നത് വരെ തന്റെയൊപ്പമുണ്ടാകണമെന്നായിരുന്നു എംജിആറിന്റെ മോഹം.
എംജിആറില്‍ നിന്ന് തെല്ല് മോചനം ലഭിച്ച ജയലളിത തെലുങ്കു നടന് ശോഭന്‍ ബാബുവുമായി അടുത്തെന്നും ആ ബന്ധം വിവാഹത്തിന തൊട്ടടുത്ത് വരെ എത്തിയതാണെന്നും പുസ്തകത്തില്‍ സൂചനയുണ്ട്. എന്നാല്‍ വീണ്ടും എംജിആറുമായി കൂടുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ഗാമി വരെ ആകുകയുമായിരുന്നു.
ജീവിതംമുഴുന് നിരന്തര പോരാട്ടം നടത്തിയ വനിതയാണ് ജയലളിത. നിരന്തരം ജീവിതവുമായി കലഹിക്കുന്ന ഓരോ സ്ത്രീയുടെയും കഥയാണ് ജയലളിതയുടേതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: