കണ്ണൂര്‍: തന്റെ ഇഷ്ടദേവന് തളിപ്പറമ്പിലെ രാജരാജേശ്വരനെ വണങ്ങാന്‍ ജയലളിത കണ്ണൂരിലെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചുപിടിച്ച 2001 ജൂലൈ 7 നായിരുന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.
പ്രമുഖ ജോത്സ്യന് പരപ്പനങ്ങാട് ഉണ്ണികൃഷ്ണപ്പണിക്കരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. രാജരാജേശ്വരനെ വണങ്ങി ജന്മനക്ഷത്രമായ മകം നാളില്‍ പൊന്നിന് കുടവും പൊന്‍താലിയും വെളളിക്കുടവും സമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി മടങ്ങി. തോഴി ശശികലയും ഉണ്ണികൃഷ്ണപ്പണിക്കരും ഒപ്പമുണ്ടായിരുന്നു. സുരക്ഷ ഒരുക്കാന്‍ ക്ഷേത്രത്തിന്റെ മരപ്പടി പൊളിച്ചു മാറ്റിയതും ക്ഷേത്രനട ഒരു മണിക്കൂറോളം വൈകിയടച്ചതും വിവാദമായിരുന്നു. ജയലളിതയുടെ സന്ദര്‍ശനത്തിനു ശേഷമാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും നിരവധി ഭക്തര്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തിത്തുടങ്ങിയത്. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമായിരുന്നു അന്ന് ജയലളിത മടങ്ങിയത്.
ജയലളിതക്ക് വേണ്ടി ഏതാനും ദിവസം മുമ്പും പൊന്നിന്‍കുടം സമര്‍പ്പിച്ചിരുന്നു. 1999 മുതല്‍ തന്നെ ജയലളിതക്ക് വേണ്ടി ക്ഷേത്രത്തില്‍ വഴിപാട് അര്‍പ്പിച്ചുതുടങ്ങി. 1999 ല്‍ മാരിയപ്പന് എന്ന ഭക്തനാണ് ജയലളിതക്ക് വേണ്ടി ആനയെ നടയിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: