മൂവാറ്റുപുഴ: റോഡ് വികസനത്തിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ നീതിപൂര്‍വ്വമായാണ് പ്രവര്‍ത്തിച്ചതെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നുമുള്ള കെഎസ്ടിപിയുട വാദം അംഗീകരിച്ച കോടതി എതിര്‍കക്ഷികള്‍ നല്കിയ ഹര്‍ജി തള്ളി.
വര്‍ഷങ്ങള്‍ക്കുമുമ്പ് അങ്കമാലി-തൊടുപുഴ കെഎസ്ടിപി റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള സ്ഥലമെടുപ്പ് നടത്തിയതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ആവോലി കുന്നപ്പിള്ളി ലൂക്കോയും ഭാര്യ സാലിയും മൂവാറ്റുപുഴ സബ്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളികൊണ്ടാണ് കോടതിയുടെ വിധി. വികസനത്തിന് വിട്ട് കൊടുത്തതിനേക്കാള്‍ സ്ഥലം സര്‍ക്കാര്‍ കയ്യേറിയെന്നും സെന്റിന് ലക്ഷങ്ങള്‍ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്.
ഭൂമി വിട്ട് കൊടുക്കാന്‍ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന കക്ഷികള്‍ ആദ്യഘട്ടത്തില്‍ വീടിന്റെ ഭംഗിപോകുമെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞിരുന്നു. മുന്‍കാലങ്ങളില്‍ വികസിപ്പിച്ചപ്പോള്‍ സുമനസ്സാലെ പ്രതിഫലം വസ്തുവിട്ടുകൊടുത്ത ഹര്‍ജിക്കാര്‍ ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം നഷ്ടപരിഹാരത്തിന് കേസ് കൊടുത്തതാണെന്ന കെഎസ്ടിപിയുടെ വാദം കോടതി അംഗീകരിച്ചു. ഹര്‍ജിക്കാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍, ജില്ലാ സര്‍വ്വേ ഓഫീസറെ ഭൂമിയുടെ അളവ് നിര്‍ണ്ണയിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ കെഎസ്ടിപിയുടെ നടപടികള്‍ കൃത്യമെന്ന് സര്‍വ്വേ ഓഫീസര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹര്ജിക്കാരന് താലൂക്ക് സര്‍വ്വേയറുടെ സഹായത്തോടെ അനുകൂല റിപ്പോര്‍ട്ട് സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ട് കോടതി തള്ളുകയും താലൂക്ക് സര്‍വ്വേയറെ വിസ്തരിക്കാതെ റിപ്പോര്‍ട്ട് അംഗീകരി ക്കാന്‍ പറ്റില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയുമാണ് ചെയ്തത്. കെഎസ്ടിപി അധികൃതര്‍ പൊടുന്നനെ ഒരു ദിവസം ജെസിബിയുടെയും മറ്റും സഹായത്തോടെ ഭൂമി കയ്യേറിയെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി തള്ളിയതോടെയാണ് കെഎസ്ടിപിക്കുവേണ്ടിയുള്ള സര്‍ക്കാര്‍ വാദം നീതിപൂര്‍വ്വമാണെന്ന് കോടതി വിലയിരുത്തിയത്. സര്‍ക്കാരിനുവേണ്ടി ഗവണ്മെന്റ് പ്ലീഡര്‍ ഒ.വി.അനീഷ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: