ജയലളിതയോടൊപ്പം തമിഴ് സിനിമയില്‍ ഒന്നിച്ച് അഭിനയിച്ച നാളുകള്‍ വിസ്മരിക്കാനാകില്ലെന്ന് നടി വിധുബാല അനുസ്മരിച്ചു. അന്നുമുതല്‍ ജയ അക്ക എന്നായിരുന്നു വിളിച്ചിരുന്നത്. എന്നെ അനിയത്തിയായാണ് കരുതിയിരുന്നത്. രണ്ടു കൊല്ലത്തോളം ആ സൗഹൗദം തുടര്‍ന്നു. അവരെ വളരെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. വളരെ ബുദ്ധിശാലിയായിരുന്ന അവര്‍ അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു.
പിന്നീട് ജീവിതം മാറിമറിഞ്ഞപ്പോള്‍ ജീവിതരീതിയിലും മാറ്റം വന്നു. അവരുടെ മരണം എനിക്ക് വ്യക്തിപരമായി നഷ്ടമാണ്. വായനാശീലമുണ്ടായിരുന്ന അക്ക ധാരാളം ജീവചരിത്രഗ്രന്ഥങ്ങള്‍ വായിക്കുമായിരുന്നു. ആ വായനാശീലമായിരിക്കാം രാഷ്ട്രീയരംഗത്ത് അജയ്യയാക്കി അക്കയെ മാറ്റിയത്. ഇത്രയും ബുദ്ധിമതിയായ സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല. സ്ത്രീകള്‍ക്ക് ജീവിതത്തില്‍ പലതും നേടാം എന്ന് തെളിയിച്ചു.അന്നും ഇന്നും എനിക്ക് അമ്മയല്ല, ജയ അക്ക മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: