ജയലളിതയുടെ മരണം തമിഴകത്തെ ദുഖസാഗരമാക്കി. കരഞ്ഞും നെഞ്ചത്തടിച്ചും അമ്മയുടെ സല്പ്രവര്ത്തികള് എണ്ണിപ്പറഞ്ഞും ഇനിയാരെന്ന് അലറിക്കരഞ്ഞും ജനലക്ഷങ്ങള്‍ കണ്ണീര് വാര്‍ത്തു.
ജനം വൈകാരികമായി പ്രവര്‍ത്തിക്കുമെന്നതിനാല്‍ വന്‍ സുരക്ഷയാണ് തിങ്കളാഴ്ച രാത്രി മുതല്‍ സംസ്ഥാനമൊട്ടാകെ ഒരുക്കിയത്.
ശബരിമല ഉള്‍പ്പടെ തമിഴര്‍ കൂടുതലുള്ള എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി.
പോയസ് ഗാര്‍ഡനിലേക്കുള്ള വഴിയില്‍ എഐഎഡിഎംകെ നേതാക്കളും പോലീസും തമ്മില്‍ വാക്കു തര്‍ക്കങ്ങളുണ്ടാവുകയും അനുയായികള്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു. പോലീസ് ലാത്തിവീശിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
നഗര- ഗ്രാമ പ്രദേശങ്ങളില്‍ എങ്ങും ബന്ദിന്റെ പ്രതീതിയാണ്. കടകള്‍ അടഞ്ഞു കിടക്കുകയാണ്. ഗതാഗതവും തകരാറിലാണ്. സ്വകാര്യ, പൊതു വാഹനങ്ങള്‍ അപൂര്‍വ്വമായി പുറത്തിറങ്ങി.
ഒരു പതിറ്റാണ്ടോളം തമിഴ്നാട് മാത്രമല്ല കേന്ദ്രം വരെ ജയലളിതയുടെ ശബ്ദത്തിനായി കാതോര്‍ത്തിരുന്നു. അവര്‍ യാത്രയാവുമ്പോള്‍ തമിഴ് ജനതയ്ക്കുണ്ടാവുന്നത് നികത്താനാവാത്ത നഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: