കോഴിക്കോട്: നിലമ്പൂരിലെ കരുളായി വനത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഈ മാസം ഒമ്പതുവരെ സൂക്ഷിക്കും. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ക്ക് എത്താന്‍ കഴിഞ്ഞില്ലെന്നും ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് വാഹനതടസ്സം കാരണമാണിതെന്നും സഹോദരന് ഡി.ശ്രീധരന് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നല്കിയ അപേക്ഷയില്‍ പറഞ്ഞു.
അജിതയുടെ മൃതദേഹം വിട്ടു നല്‍കണമെന്ന ഗ്രോ വാസുവിന്റെ അപേക്ഷ ക്രൈംബ്രാഞ്ച് തള്ളി. അടുത്ത രക്തബന്ധമുള്ളവര്‍ക്ക് മാത്രമേ മൃതദേഹം വിട്ടുനല്‍കാന്‍ നിയമമുള്ളൂ എന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.സി.സജീവന്, വാസു നല്കിയ അപേക്ഷയ്ക്ക് മറുപടി നല്കി. ബന്ധുക്കളാരും എത്താത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ അജിതയുടെ മൃതദേഹവും രണ്ടു ദിവസംകൂടി സൂക്ഷിക്കാനാണ് തീരുമാനം.
വീണ്ടും പോസ്റ്റ്മോര്‍ട്ടം വേണമെന്ന ആവശ്യം തളളിയ മലപ്പുറം ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ കുപ്പുദേവരാജിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ പൊതുഅവധി ആയതിനാല്‍ ഹൈക്കോടതിയില്‍ ഇന്ന് അപ്പീല്‍ നല്‍കും.
അതിനിടയില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് നിയമോപദേശം തേടി.
മൃതദേഹങ്ങള്‍ വെളളിയാഴ്ച കഴിഞ്ഞിട്ടും ബന്ധുക്കള്‍ ഏറ്റുവാങ്ങുന്നില്ലെങ്കില് പൊതുശ്മശാനത്തില്‍ സംസ്കരിക്കാനാണ് പൊലീസിന്റെ തീരുമാനം. എന്നാല്‍ ധൃതിപിടിച്ച് മൃതദേഹങ്ങള്‍ സംസ്കരിക്കേണ്ടെന്നാണ് പോലീസ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: