ന്യൂദല്‍ഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ ചുമതലയേല്‍ക്കും. ജനുവരി 4ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മുമ്പാകെയാകും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.
44ാമത് ചീഫ് ജസ്റ്റിസായാണ് നിയമനം. ചീഫ് ജസ്റ്റീസാകുന്ന ആദ്യ സിഖുകാരന് കൂടിയാണ്. 2017 ആഗസ്റ്റ് നാല് വരെ അദ്ദേഹം തുടരും. നിലവിലെ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂറിന്റെ കാലാവധി അടുത്തമാസമാദ്യം കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: