ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി അജിത്തിനെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സൂപ്പര്‍താരം അജിത്ത് ഷൂട്ടിങ് നിര്‍ത്തി വെച്ച് ചെന്നൈയിലെത്തി. ഇന്ന് രാവിലെ ഭാര്യ ശാലിനിക്കൊപ്പം മറീനബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
ഷൂട്ടിങ് തിരക്കുകള്‍ കാരണം അജിത്തിന് ഇന്നലെ ചെന്നൈയില്‍ എത്താന്‍ സാധിച്ചിരുന്നില്ല. തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബള്ഗേറിയയിലായിരുന്ന അജിത്ത് മരണവിവരം അറിഞ്ഞയുടനെ തന്റെ ദു:ഖം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
സെപ്തംബര്‍ 22 ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം അവിടെ എത്തി തലൈവിയെ കണ്ടത് തമിഴകത്ത് തല എന്ന് അറിയപ്പെടുന്ന അജിത്തായിരുന്നു. ജയലളിതയ്ക്ക് താന്‍ മകനെ പോലെയാണെന്ന് അജിത്ത് പലപ്പോഴും പറഞ്ഞിരുന്നു.
തന്റെ പിന്‍ഗാമിയായി അജിത്തിനെ തലൈവി കണ്ടിരുന്നുവെന്നുമുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ തമിഴ്നാട്ടില്‍ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: