ആലപ്പുഴ: നഗരത്തില്‍ മലിനജല നിര്‍ഗമനത്തിനായി നിര്‍മിച്ച കാനകള്‍ തകര്‍ച്ചയിലേക്ക്. നഗരത്തിന്റെ പലഭാഗങ്ങളിലും മാലിന്യം നീക്കം ചെയ്യുന്നതിനായി മാറ്റിയ സ്ലാബുകള്‍ കൃത്യമായി പുനഃസ്ഥാപിക്കാത്തത് പലയിടങ്ങളിലും വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയുമുയര്ത്തുകയാണ്.
നഗരത്തില്‍ നഗരസഭയ്ക്കും പൊതുമരാമത്ത് വകുപ്പിനുമാണ് കാനകളുടെ ചുമതല. പൊതുമരാമത്ത് റോഡുകളുടെ ഓരങ്ങളിലുള്ള കാനകളുടെ സംരക്ഷണം പൊതുമരാമത്ത് വകുപ്പിനും നഗരസഭ റോഡുകളോട് ചേര്‍ന്നുള്ള കാനകളുടെ സംരക്ഷണം നഗരസഭയ്ക്കുമാണുള്ളത്. നഗരത്തിലെ പൊതുമരാമത്ത് റോഡുകളോട് ചേര്‍ന്ന കാനകളാണ് കൂടുതലായും തകര്‍ന്നിരിക്കുന്നത്.
ജില്ലാ കോടതി പാലത്തിന്റെ തെക്കേക്കരയില്‍ മൃഗസംരക്ഷണ വകുപ്പ് ഓഫീസിന് മുന്നിലെ കാനയുടെ സ്ലാബ് തകര്‍ന്നിട്ടു മാസങ്ങള്‍ പിന്നിട്ടുവെങ്കിലും നന്നാക്കാനുള്ള നടപടിമാത്രം അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ജില്ലാ ഭരണ കേന്ദ്രമായ കളക്ടറേറ്റിനു കിഴക്കുഭാഗത്തെ കാനയുടെ സ്ലാബ് വാഹനാപകടത്തില്‍ തകര്‍ന്നത് മാറ്റാനും ഇതുവരെ നടപടിയായിട്ടില്ല.
ഫുട്പാത്ത്കൂടിയായ ഈ കാനകളുടെ സ്ലാബുകള്‍ തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്ക് അപകടക്കെണിയൊരുക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് നിരവധിപരാതികള്‍ ജനപ്രതിനിധികള്‍ക്കും അധികൃതര്‍ക്കുമെല്ലാം വിവിധ സംഘടനകളും നാട്ടുകാരും നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: