മൂലമറ്റം: പുകപ്പുരയ്ക്ക് തീപിടിച്ച് ഏഴര ലക്ഷം രൂപയുടെ റബര്‍ഷീറ്റ് കത്തിനശിച്ചു. റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന പുകപ്പുര പുര്‍ണ്ണമായി തീപിടിത്തത്തില്‍ നശിച്ചു. 2000 കിലോ റബര്ഷീറ്റാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ആലക്കോട് കക്കുഴിയില്‍ റബ്ബേഴ്സ് ഉടമ ഡൊമിനിക് മാത്യുവിന്റെ പുകപ്പുരയാണ് നശിച്ചത്. പുകപ്പുരയ്ക്കുള്ളില്‍ റബ്ബര്‍ ഉണക്കുന്നതിനിടെ തീപടര്‍ന്നതാണ് അപകടത്തിന് കാരണം. ഇന്നലെ വെളുപ്പിന് 4.45നാണ് തീപിടുത്തമുണ്ടായത്. തൊടുപുഴ,മൂലമറ്റം യൂണിറ്റുകളില്‍ നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് തീ അണച്ചത്. സമീപത്ത് മൂന്ന് ഗോഡൗണുകളിലായി 4500 കിലോ റബര്ഷീറ്റാണ് സൂക്ഷിച്ചിരുന്നത്. ഇങ്ങോട്ട് തീപടരാതെ നിയന്ത്രിച്ചത് വന്‍ അപകടമാണൊഴിവാക്കിയത്. കര്‍ഷകരില്‍ നിന്നും കടകളില്‍ നിന്നും വാങ്ങി സൂക്ഷിച്ചിരുന്ന റബ്ബറാണ് കത്തിനശിച്ചത്. ആദ്യമണിക്കൂറില്‍ തീ നിയന്ത്രണവിധേയമാകാതെ വന്നതോടെയാണ് മൂലമറ്റത്തുനിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മൂന്ന് യൂണിറ്റുകളിലെയും വെള്ളം തീര്ന്നീട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സമീപത്തെ കുളത്തില്‍ നിന്നും അഗ്നിശമനസേയുടെ രണ്ട് ഫ്ളോട്ടിംഗ് പമ്പുകള്‍ ഉപയോഗിച്ച് മണിക്കൂറുകള്‍ വെള്ളം പമ്പുചെയ്താണ് തീയണച്ചത്. ഫയര്‍ഫോഴ്സ് സംഘത്തെ സഹായിക്കാന്‍ പരിസരവാസികളും രംഗത്തെത്തി. തൊടുപുഴ ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കരുണകരന്പിള്ള, സാജന് വര്‍ഗീസ്, മനോജ്കുമാര്‍, ഷിന്റോ ജോസ്, അനൂപ്, മനു ആന്റണി, പികെ വിജയന്, മുഹമ്മദ് കബീര്‍, ഹരിമോന്, ജയിംസ്, സജികുമാര്‍, ലിജോ, വിഷ്ണു, ജോഷി, ജോബി കെ ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: