ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് മുര്‍താസ റസ് വി (48) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കറാച്ചി ഡിഫന്‍സ് ഹൗസിങ് അതോറിറ്റി പ്രദേശത്തെ അപ്പാര്‍ട്ട്മെന്റിലാണു മൃതദേഹം കണ്ടെത്തിയത്.
കൈകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നു നിഗമനം. ഡോണ്‍ പത്രത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററും പ്രസിദ്ധീകരണങ്ങളുടെ മേധാവിയുപമായിരുന്നു മുര്‍താസ റസ് വി. പത്ത് വര്‍ഷമായി ഡോണില്‍ പ്രവര്‍ത്തിക്കുന്നു. നിരവധി പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മു
ഷറഫ്: ദ് ഇയേഴ്സ് ഇന്‍ പവര്‍, ഓര്‍ഡിനറി പീപ്പിള്‍ തുടങ്ങി രാഷ്ട്രീയം വിഷയമാക്കിയ പുസ്തകങ്ങളുടെ കര്‍ത്താവാണ്. ഭാര്യയും മൂന്നു മക്കളുമുണ്ട്. റസ് വിയുടെ മരണത്തോടെ പാക്കിസ്ഥാനില്‍ അഞ്ചു വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരണമടയുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 29 ആയി.
കഴിഞ്ഞവര്‍ഷം ഏഴു മാധ്യമ പ്രവര്‍ത്തകര്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: