തിരുവനന്തപുരം: അഭയാര്‍ഥിപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മൈഗ്രേഷന്‍ വിഭാഗവും ലിംഗസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗവും ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ചലച്ചിത്രമേള. പ്രശസ്ത സംവിധായകന് കെന്‍ ലോച്ചിന്റെ ചിത്രങ്ങള്‍ തിരിഞ്ഞുനോട്ടം വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
അറബ് രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ ദുരിതം ചര്‍ച്ച ചെയ്യുന്ന അഫ്ഗാന് ചിത്രമായ പാര്‍ട്ടിങ് ആണ് ഉദ്ഘാടന ചിത്രം. മൂന്നാംലോക രാജ്യങ്ങളുടെ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ കുടിയേറ്റത്തെക്കുറിച്ചുള്ളതാണ് ഈ സിനിമ. ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനം കൂടിയാണിത്. നവീദ് മൊഹ്മൂദിയാണ് 78 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ സംവിധായകന്. അദ്ദേഹത്തിന്റെ ആദ്യ സിനിമ കൂടിയാണിത്. ഇറാനിയന്‍ സംവിധായകനായ മെഹ്സന്‍ മക്ബല് ബഫ് സംവിധാനം ചെയ്ത ദ നൈറ്റ്സ് ഓഫ് സയന്‍ദേ-റൂഡ് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കസാഖിസ്ഥാനില്‍ നിന്നുള്ള ചിത്രങ്ങള്‍ കണ്ഡ്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മിയ ഹസന് ലൗ സംവിധാനം ചെയ്ത സിനിമകള്‍ സമകാലിക സിനിമാവിഭാഗത്തില്‍ ഉള്‍പെടുത്തി. കലാകാരന്റെ ജീവിതം (ലൈഫ് ഓഫ് ആര്‍ട്ടിസ്റ്റ്) വിഭാഗത്തില്‍ പ്രശസ്ത ചിത്രകാരന് വാര്ഗോഗ് ഉള്‍പ്പെടെയുള്ളവരെ കുറിച്ചുള്ള 6 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ആദരാഞ്ജലി വിഭാഗത്തില്‍ ഇറാനിയന്‍ സംവിധായകനായ അബ്ബാസ് കിയരോസ്തമി, പോളീഷ് സംവിധായകനായ ആന്ദ്രേവൈദ, മലയാള സിനിമാസംവിധായകരായ രാജേഷ്പിള്ള (ട്രാഫിക്), ശശിശങ്കര്‍ (നാരായം), തിരക്കഥാകൃത്തുക്കളായ ടി.എ. റസാക് (പെരുമഴക്കാലം), എ. ഷെരീഫ് (അവളുടെ രാവുകള്‍), നടി കല്‍പ്പന (തനിച്ചല്ല ഞാന്‍) നടന് കലാഭവന്‍ മണി (ആയിരത്തിലൊരുവന്‍) എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: