ഇരിട്ടി: ഖലാസികളുടെ ആറു ദിവസത്തെ പ്രവര്‍ത്തനത്തിന് ഫലം കണ്ടു. ഇത്രയും ദിവസത്തെ കഠിന പരിശ്രമത്തിനൊടുവില്‍ ഇരിട്ടി പാലം പണിക്കിടെ പുഴയില്‍ വീണു മുങ്ങിപ്പോയ കോണ്‍ക്രീറ്റ് മില്ലര്‍ കരയില്‍ എത്തിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെ ആയിരുന്നു പാലം പണിക്കായി കോണ്‍ക്രീറ്റ് റെഡിമിക്സുമായി എത്തിയ കൂറ്റന്‍ കോണ്‍ക്രീറ്റ് മില്ലര്‍ പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പുഴയിലേക്ക് മറിഞ്ഞ് വീണത്. റെഡി മിക്സുമായി എത്തിയ വാഹനം പാലം പണിക്കായി പുഴയിലേക്ക് നിര്‍മ്മിച്ച താല്‍ക്കാലിക മണ് റോഡില്‍ നിന്നും റോഡിടിഞ്ഞു പഴശ്ശി ജലാശയത്തിലേക്ക് മറിയുകയായിരുന്നു. െ്രെഡവര്‍ പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
വളപട്ടണത്തു നിന്നും എത്തിയ കെ.എ.ഹാഷിമിന്റെ നേതൃത്വത്തിലുള്ള മാപ്പിള ഖലാസികള്‍ ആറു ദിവസമായി വാഹനം പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഇതുവരെ. ഇരുപത്തി അഞ്ച് അടിയിലേറെ വെള്ളത്തില്‍ മുങ്ങിക്കിടന്ന വാഹനം പാലം പണിക്കായി പുഴയില്‍ തള്ളിയ മണ്ണിലെ ചെളിയില്‍ ഉറച്ച് പോയതും കോണ്‍ക്രീറ്റ് മില്ലറിന്റെ ടാങ്കില്‍ നിറയെ ടണ്‍ കണക്കിന് റെഡിമിക്സ് മിശ്രിതം ഉണ്ടായിരുന്നതും പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ പൂര്‍ണ്ണമായും അടച്ചത് കാരണം ദിവസേന ജലവിതാനം ഉയര്‍ന്നതും മറ്റും വാഹനം പൊക്കി എടുക്കുന്നതിനു തടസ്സം നേരിട്ടു.
ഖലാസികളുടെ കൂടെ മുങ്ങല്‍ വിദഗ്ദര്‍ ഇല്ലാഞ്ഞത് കാരണം കൊല്ലത്ത് നിന്നും എത്തിയ മുങ്ങല്‍ വിദഗ്ദനായ എസ്. ഷിബുവും, പടിയൂര്‍ സ്വദേശി ജിജോവും വെള്ളത്തിനടിയില്‍ കിടന്ന വാഹനത്തില്‍ വടം ഉറപ്പിച്ച ശേഷം ആയിരുന്നു വാഹനം പുറത്തെടുക്കാനുള്ള ശ്രമം തുടര്‍ന്നത്. വാഹനം വലിച്ചു കയറ്റാന്‍ ഉപയോഗിച്ച ഇരുമ്പ് വടങ്ങള്‍ പൊട്ടിയത് നിരവധി തവണയാണ്. ഒടുവില്‍ ഇന്നലെ ഉച്ചയോടെ നാലോളം ക്രയിനുകള്‍ ഉപയോഗിച്ച് വാഹനം പുറത്തു എത്തിച്ചു. ഇതിനിടെ വാഹനത്തില്‍ നിന്നും വേര്‍പെട്ടുപോയ വാഹനത്തിന്റെ കോണ്‍ക്രീറ്റ് മിശ്രിതം നിറച്ച ടാങ്ക് വെള്ളത്തില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
തലശ്ശേരി വളവുപാറ കെ എസ് ടി പി റോഡ് വികസനത്തിന്റെ ഭാഗമായാണ് ഇരിട്ടിയില്‍ പുതിയ പാലത്തിന്റെ പ്രവര്‍ത്തികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ കെ കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഈ റോഡിന്റെ രണ്ടാം റീച്ചിന്റെ കരാര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. പുഴയിലേക്ക് മറിഞ്ഞ വാഹനം ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: