പയ്യന്നൂര്‍: ഹരിതകേരളമിഷന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജന-ജലസംരക്ഷണ രംഗത്ത് വ്യത്യസ്ത പരിപാടികളുമായി മുന്നേറുകയാണ് പയ്യന്നൂര്‍ മുനിസിപ്പാലിറ്റി. പ്ലാസ്റ്റിക് ശേഖരണം, സംസ്ക്കരണം, തുണിസഞ്ചി വിതരണം, പുഴയും കുളങ്ങളും വൃത്തിയാക്കല്‍ ഇങ്ങനെ നീളുന്നു ഈ രംഗത്ത് നഗരസഭ നടപ്പാക്കിയ പരിപാടികള്‍.
ഏപ്രില്‍ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇവയില്‍ പ്രധാനം. പ്ലാസ്റ്റിക് കാരി ബാഗ് ഘട്ടംഘട്ടമായി നിരോധിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ 12,500 തുണിസഞ്ചികളാണ് വീടുകളില്‍ വിതരണം ചെയ്തത്.
ജനുവരി ഒന്നുമുതല്‍ 50 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും നിരോധിക്കാനും തീരുമാനമായിട്ടുണ്ട്. അതോടൊപ്പം നഗരസഭയെ ഡിസ്പോസബ്ള്‍ മുക്തമാക്കാനുള്ള പരിപാടികളും ആരംഭിച്ചു. സമൂഹത്തിലെ എല്ലാവിഭാഗങ്ങള്‍ക്കിടയിലും നടത്തിയ ശക്തമായ ബോധവല്‍ക്കരണമാണ് പരിപാടിയുടെ വിജയത്തിനു പിന്നിലെന്ന് നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ പറഞ്ഞു. ജനങ്ങളും വ്യാപാരികളും മാലിന്യനിര്‍മാര്‍ജന പദ്ധതികളുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ നഗരസഭ പ്രത്യേക വീഡിയോ പരസ്യം നിര്‍മിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതോടൊപ്പം വിദ്യാര്‍ഥികളെയും ബോധവല്‍ക്കരണ ശ്രമങ്ങളില്‍ പങ്കാളികളാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: