കടുത്തുരുത്തി: കടുത്തുരുത്തി സര്‍ക്കിള്‍ മേഖലയെ ഭിക്ഷാടന രഹിതമാക്കുന്നതിന് ജനമൈത്രി പോലിസ് നടപടികള്‍ അരംഭിച്ചു. കടുത്തുരുത്തിയിലും പരിസരത്തും നടക്കുന്ന മോഷണങ്ങളും മോഷണ ശ്രമങ്ങളും കണക്കിലെടുത്താണ് തിരുമാനം.
കടുത്തുരുത്തിയിലെ വ്യപാരി വ്യവസായികളുമായി സഹകരിച്ച് രാത്രികാലങ്ങളില്‍ ഗുര്‍ഖകളെ കാവലേര്പ്പെടുത്തുന്നതിന് ജനപ്രധിനിധികളുടെയും പൊതുജനങ്ങളുടയും അഭിപ്രായം തേടുമെന്ന് സി.ഐ കെ.പി. തോംസണ്‍, എസ്.ഐ രാജിവ് എന്നിവര്‍ പറഞ്ഞു. ആക്രി പെറുക്കന്നതിനും, പഴയ വസ്ത്രങ്ങള്‍ ചോദിച്ച് വീടുകളിലെത്തുന്നവര്‍, അത്തര്‍ മുതലായ സുഗന്ധദ്രവ്യങ്ങള്‍ വില്ക്കുന്നവര് തുടങ്ങിയവരെ സുക്ഷിക്കണം. പകല്‍സമയം വീടുകളും പരിസരവും നിരീക്ഷിച്ചശേഷമാണ് മോഷണം നടത്തുന്നത്. ഇത്തരക്കാരെക്കുറിച്ച് എന്തങ്കിലും വിവരം ലഭിച്ചാല്‍ പോലീസില്‍ അറിയിക്കണമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസംകടുത്തുരുത്തിയില് നിന്നും പിടികുടിയ ആന്ധ്ര സ്വദേശിയുടെ കൂടെ ഇരുപതോളം ഭിക്ഷാടനക്കാര്‍ കടുത്തുരുത്തിയിലുണ്ടന്ന് വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: