കണ്ണൂര്‍: ജയിലില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിനെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും ഫസല്‍ വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതൃത്വം സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സിപിഎം നേതാക്കള്‍ പ്രതികളായ ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ കാലങ്ങളായി ഗൂഢാലോചന നടത്തി കൊണ്ടിരിക്കുന്ന സിപിഎം നേതൃത്വം ഇതോടെ കടുത്ത പ്രതിരോധത്തിലായി. സംസ്ഥാന ഭരണം ഉപയോഗിച്ച് ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ സിപിഎം നേതൃത്വം നടത്തുന്ന വഴിവിട്ട ഓരോ നീക്കങ്ങളും ദിനംപ്രതി പൊളിയുകയാണ്.
പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് മൊഴിമാറ്റിയതെന്ന് പറയാനും കസ്റ്റഡിയില്‍ തന്നെ മര്‍ദ്ദിച്ചതിനെതിരെ നല്കിയ പരാതി പിന്‍വലിക്കാനും ആവശ്യപ്പെട്ട് ഡിവൈഎസ്പിമാരായ പി.പി.സദാനന്ദനും പ്രിന്‍സ് അബ്രഹാമും തന്നെ ഭീഷണിപ്പെടുത്തിയതായി കൂത്തുപറമ്പ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ സുബീഷ് മൊഴിനല്കിയതോടെയാണ് സിപിഎമ്മിന്റെ രണ്ടാമത്തെ ഗൂഢാലോചനയും പൊളിഞ്ഞത്. കൂടാതെ ഫസല്‍ വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നും സി.ബി.ഐ അന്വേഷണം തൃപ്തികരമാണെന്നും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതൃത്വം വ്യക്തമാക്കുക കൂടി ചെയ്തതോടെ സിപിമ്മും അവരെ അവരെ വഴിവിട്ട് സഹായിക്കുന്ന പൊലീസും പുലിവാലുപിടിച്ചിരിക്കുകയാണ്.
ഫസല്‍ വധക്കേസില്‍ പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് കുറ്റസമ്മതം നടത്തിയ ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിന്റെ മൊഴി വിശ്വാസത്തിലെടുക്കുന്നില്ലെന്നും പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കി. തങ്ങളുടെ നേതാക്കള്‍ സുബീഷിനെ ജയിലില്‍ സന്ദര്‍ശിച്ചു എന്ന സിപിഎം പോലീസ് പ്രചാരണത്തെയും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതൃത്വം പറഞ്ഞു. ഇതോടെ സിപിഎം ജില്ലാ നേതൃത്വം വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. കാരായിമാരെ ഫസല്‍ വധക്കേസില്‍ നിന്ന് രക്ഷിക്കാന്‍ സിപിഎം ആസൂത്രണം ചെയ്ത പദ്ധതികള്‍ ഒന്നൊന്നായി തകര്‍ന്നതോടെ ജില്ലാ നേതൃത്വത്തിന്റെ ഈ കുതന്ത്രങ്ങള്‍ക്കെതിരെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ഫസല്‍ കൊല്ലപ്പെട്ടതു മുതല്‍ കുറ്റം ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം ശ്രമം നടത്തി വരികയായിരുന്നു. പൊലീസ് അന്വേഷണത്തിലും തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തിലും കൊലപാതകം നടത്തിയത് സിപിഎമ്മാണെന്ന് തെളിഞ്ഞിട്ടും പി.ജയരാജന്റെ ഉറ്റവരായ കാരായിമാരെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി കുതന്ത്രങ്ങള്‍ പയറ്റുന്ന പാര്‍ട്ടിയുടെ ഗൂഢതന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: