നേര്യമംഗലം: പെരിയാറിന് തീരത്തുനിന്ന് ഭൂമാഫിയ വന്‍തോതില്‍ മണ്ണെടുക്കുന്നു. ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ സ്റ്റേഷനുമുന്നിലൂടെയാണ് മാഫിയയുടെ മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്. അടിമാലി പഞ്ചായത്ത് അധികൃതരുടെയും ഇടുക്കി ആര്‍ഡിഒയുടെയും അനുവാദമുണ്ടെന്നാണ് സൂചന. ഇത്തരത്തില്‍ എടുക്കുന്ന മണ്ണ് തൃശൂര്‍, അങ്കമാലി ഭാഗത്തേയ്ക്കാണ് കൊണ്ടുപോകുന്നത്. മുന്നൂറ്, അറുന്നൂറ് അടി മണ്ണാണ് ഒരുവണ്ടിയില്‍ കയറ്റി കൊണ്ടുപോകുന്നത്. നിര്‍ദേശിച്ചിട്ടുള്ളതില്‍ അമിതമായാണ് ലോഡ് കയറ്റുന്നത്. സ്ഥലയുടമസ്ഥന് 3000 രൂപ നല്കി ഭൂമാഫിയ എടുക്കുന്ന മണ്ണ് യഥാസ്ഥാനത്തെത്തുമ്പോള് 25,000 രൂപയോളം ഇവര്‍ക്ക് കിട്ടുന്നതായാണ് വിവരം. ദിവസേന 150 തോളം ടിപ്പര്‍ ലോറികളാണ് ഇടതടവില്ലാതെ മണ്ണ് കടത്തുന്നത്. അധികൃതരുടെ ഒത്താശയില്ലാതെ ഇത്തരത്തില്‍ മണ്ണ് കടത്താന്‍ കഴിയില്ലെന്നാണ് പൊതു സംസാരം. ഫലഭൂയിഷ്ടമായ, ധാതുലവണങ്ങളടങ്ങിയ മണ്ണാണ് അധികൃതരുടെ മൗനാനുവാദത്തോടെ ഭൂമാഫിയ കടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: