കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവച്ചു. കേസില്‍ ഈ മാസം 24ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയായിരിക്കും വിധിപറയുക.
എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്ക് പുറമേ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രോസിക്യൂഷന് ആവശ്യത്തിന്മേലും 24നായിരിക്കും വിധി പറയുക. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് എം.എം മണി. 1982ലാണ് ബേബി കൊല്ലപ്പെടുന്നത്. ഈ കേസില്‍ 1988ല്‍ പ്രതികളെയെല്ലാം കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് സജീവ ചര്‍ച്ചയാകുന്നത് എം.എം മണിയുടെ മണക്കാട് പ്രസംഗത്തെ തുടര്‍ന്നായിരുന്നു. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് എം.എം ഹണി വിടുതല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 1982ല്‍ സിപിഎമ്മിന്റെ രാജാക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ചാണ് ഗൂഢാലോചന നടന്നത്. അന്ന് എം.എം മണിക്കൊപ്പം അന്നത്തെ ഏരിയാ സെക്രട്ടറി കെ.കെ ജയേന്ദ്രനും പങ്കെടുത്തിരുന്നുവെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: