സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ (64) പുറത്താക്കി. ഇംപീച്ച്മെന്റിലൂടെയാണ് പുറത്താക്കിയത്. ഭരണഘടനാ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് അവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. ഇംപീച്ച്മെന്റ് പ്രമേയം കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. പ്രമേയം ഭൂരിപക്ഷം അംഗങ്ങളും അനുകൂലിച്ചു.
പ്രമേയം പാര്‍ലമെന്റ് അംഗീകരിച്ചുവെങ്കിലും ഭരണഘടനാ കോടതിയാണ് അവസാന തീരുമാനം എടുക്കുക. കോടതിയുടെ തീരുമാനം വരുന്നതുവരെ താന്‍ തുടരുമെന്നു പാര്‍ക് ഗ്യൂന്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒന്നരമാസമായി പാര്‍ക്കിനെതിരെ വന്‍ പ്രതിപക്ഷം പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. ഇംപീച്ച്മെന്റ് വോട്ടിംഗ് നേരിടുന്ന രണ്ടാമത്തെ ദക്ഷിണകൊറിയന്‍ പ്രസിഡന്റാണ് പാര്‍ക് ഗ്യൂന്‍ ഹൈ. 2004ല്‍ അന്നത്തെ പ്രസിഡന്റ് റോമൂണ്‍ ഹ്യൂയിനെ തെരഞ്ഞെടുപ്പു തിരിമറിയുടെയും കഴിവുകേടിന്റെയും പേരില്‍ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു. എന്നാല്‍ രണ്ടു മാസത്തിനകം ഭരണഘടനാ കോടതി അദ്ദേഹത്തെ പ്രസിഡന്റ് പദത്തില്‍ വീണ്ടും അവരോധിച്ചു.
കാലാവധി പൂര്‍ത്തിയാക്കി വിരമിച്ച റോ 2009ല്‍ മറ്റൊരു അഴിമതി അന്വേഷണക്കേസ് നേരിട്ടപ്പോള്‍ സ്വയം ജീവനൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: