കണ്ണൂര്‍: അലവില്‍ ഡോക്ടറുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ വീട്ടു ജോലിക്കാരി അറസ്റ്റില്‍. അലവില്‍ ഒറ്റതെങ്ങിലെ ശോഭാ വിഹാറില്‍ ഡോ. പി.നാരായണന്റെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ സംഭവത്തിലാണ് ചപ്പാരപടവ് മഠംത്തട്ടിലെ ടി.എ.അസ്മ (41)യെ ടൗണ്‍ സിഐ കെ.വി.വേണുഗോപാലും അന്വേഷണ സംഘവും അറസ്റ്റ് ചെയ്തത്. എട്ടരപവന്‍ സ്വര്‍ണാഭരണങ്ങളും 10,100 രൂപയുമാണ് മോഷണം പോയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം .
മോഷണം നടന്നതിന്റെ തലേദിവസം ഡോക്ടറും കുടുംബവും അടുത്ത ദിവസം വീട്ടിലുണ്ടാകില്ലെന്നും ജോലിക്കു വരേണ്ടതില്ലെന്നും അസ്മയോട് പറഞ്ഞിരുന്നു. ഡോക്ടറും കുടുംബവും വീട് പൂട്ടി പോയപ്പോള്‍ വീട്ടില്‍ നിന്നും നേരത്തെ കൈക്കലാക്കിയ താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. കഴിഞ്ഞ ആറുവര്‍ഷമായി ഡോക്്ടറുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു അസ്മ.
സംഭവത്തിന് തൊട്ടടുത്ത ദിവസം പതിവുപോലെ ജോലിക്കെത്തുകയും ഒരു സംശയം നല്‍കാത്ത രീതിയില്‍ പെരുമാറുകയും ചെയ്തു. പോലീസ് അന്വേഷണത്തില്‍ വീടുമായി ബന്ധമുള്ളവരാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്ന സംശയത്തെത്തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്തെങ്കിലും ആദ്യം കുറ്റം നിഷേധിക്കുകയും സംഭവദിവസം മറ്റൊരു വീട്ടില്‍ ജോലിക്കു പോയെന്നും പോലീസിന് മൊഴി നല്കി. പിന്നീടുള്ള അന്വേഷണത്തില്‍ ആ വീട്ടില്‍ യുവതി എത്തിയില്ലെന്നും കളവ് പറഞ്ഞതാണെന്നും പോലീസിന് മനസിലായി. യുവതി കവര്‍ച്ച നടന്ന ദിവസം ചാലാടുള്ളതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അസ്മ കുറ്റം സമ്മതിച്ചു. കരിമണിമാലയും വളകളും കമ്മലുമാണ് മോഷണം പോയത്. മോഷ്്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ ഒരു ഭാഗം തളിപ്പറമ്പിലെ ഒരു ജ്വല്ലറിയില്‍ നല്കി വേറെ മാറ്റിവാങ്ങിയിരുന്നു. ഇവ പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ പോലീസ് ഇന്നലെ കോടതിയില്‍ ഹാജരാക്കി. പോലീസുകാരായ സന്തോഷ്, അനീഷ്, ദിനേശ്, സീമ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: