പള്ളുരുത്തി: കെഎസ്ഇബിയിലെ അധിക ജോലി സമയം ചോദ്യം ചെയ്യുകയും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്ത അഞ്ചു ലൈന്മാന്മാരെ ബോര്‍ഡ് സസ്പെന്റ് ചെയ്തു.
പള്ളുരുത്തി സെക്ഷനിലെ കെ. ആര് മണിലാല്‍, തോമാസ്, കുമ്പളങ്ങി വൈദ്യുതി ഓഫീസിന് കീഴിലെ എ. കെ ഷിജു, കെ. എസ് ഷാജി, പറവൂര്‍ സെക്ഷനിലെ എ.എസ് സുധി
എന്നിവരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.
സസ്പെന്റ് ചെയ്യപ്പെട്ട തൊഴിലാളികളെല്ലാം ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് സ്റ്റാഫ് ഓര്ഗനൈസേഷന് എന്ന സ്വതന്ത്ര സംഘടനയില്‍ പെട്ടവരാണ്. സ്വതന്ത്ര തൊഴി ലാളി സംഘടനയില്‍ ഉള്‍പ്പെടും മുന്‍പ് തൊഴിലാളികളെല്ലാം സിഐടിയുവിന് കീഴിലായിരുന്നു. ഇടതുപക്ഷം അധികാരത്തില്‍ വന്നയുടനെ തൊഴിലാളികളെ സ്വാധീനമുപയോഗിച്ച് സസ്പെന്റ് ചെയ്യുകയായിരുന്നുവത്രെ. എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നതിനെ പ്രസ്തുത സംഘടനയില്‍ പെട്ടവര്‍ ഒന്നടങ്കം ചോദ്യം ചെയ്തിരുന്നു.
തുടര്‍ച്ചയായി 24 മണിക്കൂര്‍ ജോലി ചെയ്യിക്കുന്ന ബോര്‍ഡിനെതിരെ സ്വതന്ത്ര സംഘടനയില്‍ പെട്ടവര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി കഴിഞ്ഞ മെയ് 16ന് ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജോലി ചെയ്യുന്നതിനിടയില്‍ 150 ലേറെ പേര് മരിക്കാനിടയായതില്‍ കോടതി കടുത്ത അതൃ പ്തി രേഖപ്പെടുത്തുകയും ചെയ്തു.
കോടതി ഉത്തരവിനെത്തുടര്‍ന്ന് 12 മണിക്കൂറിലധികം ജോലി ചെയ്യിക്കരുതെന്ന് കാട്ടി ബോര്‍ഡ്
രണ്ട് സര്‍ക്കുലറുകളും പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിലാണ് സസ്പെന്ഷന് ഉണ്ടായിട്ടുള്ളത്. ബോര്‍ഡിന്റെ തെറ്റായ നടപടിക്കെതിരെ തൊഴിലാളികള്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉടലെടുത്തിട്ടുണ്ട്. നിയമവിരുദ്ധ നടപടിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാന്‍
ഒരുങ്ങുകയാണ് തൊഴിലാളികള്‍. ബോര്‍ഡിന്റെ തെറ്റായ നടപടിക്കെതിരെ തോപ്പുംപടി ഡിവിഷന് ഓഫീസിനു മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: