ന്യൂദല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ഒന്നാമിന്നിങ്സ് ലീഡിനായി കേരളം പൊരുതുന്നു. സര്‍വീസസിന്റെ 322 റണ്‍സിനു മറുപടിയായി മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സില്‍ കേരളം. ഒരു ദിവസം അവശേഷിക്കെ മത്സരത്തിനു ഫലമുണ്ടാകില്ലെന്ന് ഉറപ്പായതോടെ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകളും അവസാനിച്ചു.
സച്ചിന് ബേബിയുടെ അപരാജിത സെഞ്ചുറിയാണ് കേരളത്തിനു താങ്ങായത്. 248 പന്തില്‍ 12 ഫോറും ഒരു സിക്സറും സഹിതം 112 റണ്‍സുമായി സച്ചിന് പുറത്താകാതെ നില്ക്കുന്നു. അക്ഷയ് ചന്ദ്രനാണ് ക്രീസില്‍. മുന്‍നിര തകര്‍ന്നെങ്കിലും സച്ചിനും ജലജ് സക്സേനയും (84) അഞ്ചാം വിക്കറ്റില്‍ ചേര്‍ത്ത 187 റണ്‍സ് കേരളത്തിന് കരുത്തായി. സ്റ്റംപെടുക്കാന്‍ അഞ്ച് ഓവര്‍ ശേഷിക്കെയാണ് ജലജ് മടങ്ങിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മൂന്നാം സെഞ്ചുറിയാണ് സച്ചിന് കുറിച്ചത്. സര്‍വീസസിനായി ഇര്ഫാന് ഖാന് മൂന്നും, ദ്വിവേഷ് പഥാനിയ രണ്ടും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: