തൊടുപുഴ: ക്രിസ്മസ് ന്യൂഇയര്‍ വിപണി മുന്നില്‍ കണ്ട് ചാരായം നിര്‍മ്മിക്കാനായി സൂക്ഷിച്ചിരുന്ന 2000 ലിറ്റര്‍ കോട തൊടുപുഴ എക്സൈസ് സംഘം പിടിച്ചെടുത്തു. മൂലമറ്റം പതിപ്പള്ളിയ
്ക്ക് സമീപം മേമുട്ടത്ത് നിന്നാന്ന് കോടയും 450 മില്ലി ചാരായവും വാറ്റാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തത്. ഇന്റലിജന്‍സിന് ലഭിച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയില്‍ സംഘം പരിശോധന നടത്തിയത്.
പ്രധാന റോഡില്‍ നിന്നും 2 കിലോ മീറ്റര്‍ ചെങ്കുത്തായ സ്ഥലങ്ങള്‍ താണ്ടിയാല്‍ മാത്രമാണ് ഇവിടെ എത്താനാകുക. ഇന്നലെ ഉച്ചയോടെയാണ് സംഘം സ്ഥലത്തെത്തുന്നത്. വനമേഖലയായ ഇവിടെ ചാരായം നിര്മ്മിക്കാനായ എല്ലാം സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടാനായിട്ടില്ലെങ്കിലും ഇത്രയധികം കോട പിടികൂടുന്നത് സമീപ ഭാവിയില്‍ തന്നെ ജില്ലയില്‍ ആദ്യമായാണ്. കോടയുടെ സാമ്പിളെടുത്ത് ശേഷം ഇവ എക്സൈസ് നശിപ്പിച്ചു. മരത്തിന്റെ വിടവുകളിലും പടുതയ്ക്ക് അടിയിലുമാണ് ചാരായം നിര്‍മ്മിക്കാനായി സാധനങ്ങള്‍ സൂക്ഷിച്ച് വച്ചിരുന്നത്. നിര്‍മ്മിക്കുന്ന ചാരായം കൂടുതലായും റിസോര്‍ട്ടുകളിലേയ്ക്കും മറ്റും കടത്തി വില്‍പ്പന നടത്തുകയായിരുന്നു ചെയ്തിരുന്നത്. ഇതാണ
് വില്‍പ്പന വിവരം പുറത്തറിയാന്‍ വൈകുന്നതിനും കാരണമായത്.
അതേ സമയം പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇയാളെ തെരഞ്ഞ് വരികയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
തൊടുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി വി ബിജു, ഇന്റലിജന്‍സ് എക്സൈസ് ഇന്‍സ്പെക്ടര്‍ സുധീപ് കുമാര്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഫ്രാന്‍സിസ്, ഉദ്യോഗസ്ഥരായ സുഭാഷ്, ബിന്‍ഷാദ്, സക്കറിയ, പ്രകാശ്, അജിത്ത്കുമാര്‍, സാബു ജോസഫ്, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: