തിരുവനന്തപുരം: എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ വിഷമവൃത്തത്തിലാക്കി പരീക്ഷാ നടത്തിപ്പ്. സാധാരണ ജനുവരി മാസത്തിലാണ് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുക. പതിവിനു വിപരീതമായി ഡിസംബര്‍ 2ന് പരീക്ഷ നടത്താന്‍ സര്‍വ്വകലാശാല തീരുമാനിക്കുകയായിരുന്നു.
പുതിയ രീതിയനുസരിച്ച് ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ നടത്തേണ്ടത്. എന്നാല്‍ വേണ്ടവിധം മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ പരീക്ഷാ മാറ്റിവയ്ക്കുകയായിരുന്നു. പരീക്ഷ മാറ്റിയ വിവരം വിദ്യാര്‍ത്ഥികള്‍ അറിയുന്നത് തലേ ദിവസം. അതിനാല്‍ കേരളത്തിനു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു. ഈ അവസരത്തിലാണ് ഈ മാസം 13 ന് പരീക്ഷകള്‍ നടത്തുമെന്ന് പുതിയ സര്‍ക്കുലര്‍ സര്‍വ്വകലാശാല ഇറക്കിയത്. 13ന് പരീക്ഷ നടക്കുന്ന വിവരം കേരളത്തിനു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിട്ടില്ല. പല വിദ്യാര്‍ത്ഥികള്‍ക്കും തിരികെ വരാന്‍ പറ്റാത്ത സാഹചര്യമാണ്.
ഓണ്‍ലൈന്‍ സമ്പ്രദായത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര പരിചയക്കുറവുമുണ്ട്. ഇതു സംബന്ധിച്ച പരീശീലന പരിപാടികളോ ബോധവല്‍ക്കരണമോ നടത്തിയിട്ടില്ല. പുതിയ സംവിധാനത്തില്‍ പരീക്ഷാ നടത്തിയാല്‍ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ക്ക് നന്നേ കൂറയാന് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പരീക്ഷാ നടത്തിപ്പില്‍ നിന്നു സര്‍വ്വകലാശാല പിന്മാറണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
പരീക്ഷാ സുതാര്യമല്ലെങ്കില്‍ അത് നടത്താന്‍ അനുവദിക്കില്ല.പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന പ്രസിഡന്റ് ശ്യാംരാജിന്റെ നേതൃത്വത്തില്‍ ഗവര്‍ണ്ണര്‍, വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: