കൊല്ലം: സാധാരണക്കാരന്റെ സാമ്പത്തികഭദ്രത ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കറന്‍സി പിന്‍വലിക്കല്‍ നടപടിയെ തെറ്റിദ്ധരിപ്പിക്കാന്‍ കേരളത്തില്‍ ആസൂത്രിതശ്രമം നടക്കുന്നതായി കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് കൊല്ലം താലൂക്ക് കമ്മിറ്റി യോഗം.
ആവശ്യത്തിന് പണമുണ്ടായിട്ടും കേരളത്തില്‍ രാഷ്ട്രീയലക്ഷ്യം വച്ച് അത് ജനങ്ങളുടെ കൈയിലെത്തിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്.
ഇടതു-വലതുപാര്ട്ടികളെ അവരുടെ യൂണിയന് നേതാക്കന്മാര് മുഖേനെ കേരളത്തില്‍ നോട്ട് ക്ഷാമം സൃഷ്ടിച്ചെടുത്തതാണ്. ട്രഷറികളില്‍ പണം എത്തിയിട്ടും വിതരണത്തില്‍ കലതാമസം വരുത്തിയതായും നേതാക്കള്‍ പറഞ്ഞു. കേന്ദ്രം ആവശ്യത്തിന് പണം നല്‍കിയിട്ടും നല്‍കിയില്ലെന്ന് പറയുന്ന ധനമന്ത്രി തോമസ് ഐസക്ക് സത്യത്തെ വളച്ചൊടിക്കുകയാണെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
മസ്ദൂര്ഭവന് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഗോപിനാഥ് പാമ്പട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.ശശിധരന്, ജില്ലാസെക്രട്ടറി കെ.ഓമനക്കുട്ടന്‍പിള്ള, ട്രഷറര്‍ എം. കുഞ്ഞികൃഷ്ണപിള്ള, ഡോ. സുഭാഷ് കുറ്റിശേരി, പ്രൊഫ.കെ.ജി.മോഹനന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ആര്.മോഹനന് സ്വാഗതവും കെ.സോമരാജന്നായര് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: