വലയുന്നുപീരുമേട്: കെഎസ്ആര്‍ടിസി ബസുകളില്‍ കണ്‍സഷനും സൗജന്യ യാത്രയും അനുവദിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ വലയുന്നു. വാഗമണ്‍, മീന്മുട്ടി, വളകോട്, ഉപ്പുതറ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് കൃത്യസമയത്ത് വണ്ടികിട്ടാതെ വീടുകളിലെത്താന്‍ വൈകുന്നത്.
ഉന്നതപഠനത്തിന് ഇവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് കട്ടപ്പന, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്.
രാവിലെ 7 മണിക്ക് ഈ വഴിയിലൂടെയുള്ള ഏക സ്വകാര്യബസ് മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയം. പിന്നിടുള്ളത് മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളാണ്. മുഴുവന്‍ ചാര്‍ജ് നല്കി മാത്രമാണ് ഇതില്‍ സഞ്ചരിക്കാനാകുക. രാവിലെ പോകുന്ന സ്വകാര്യ ബസ് തിരികെ എത്തുമ്പോള്‍ രാത്രിയാകുന്നതും വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്. രാത്രി വൈകി വീട്ടിലെത്താനാകുന്നതിനാല് പഠനത്തില്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കാനാകുന്നില്ല.
തോട്ടം തൊഴിലാളികളും ലയങ്ങളും ഏറെയുള്ള ഈ റൂട്ടില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. കൊച്ചി-ശിവഗംഗ ദേശീയ പാത ഇത് വഴി ആക്കുന്നതിന് നേരത്തെ ആലോചന നടന്നതാണ്. നിലവില്‍ സംസ്ഥാന പാത ആയതിനാല്‍ സ്വകാര്യബസുകള്‍ പെര്‍മിറ്റും നല്‍കുന്നില്ല. കെഎസ്ആര്‍ടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് അനുവദിക്കണമെന്ന് ബിഡിജെഎസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്‍ വി പ്രഭാഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: