ആലപ്പുഴ: മത്സ്യത്തൊഴിലാളി മേഖലയെ സമ്പൂര്‍ണമായി അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ ധീവരസഭ തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി വി. ദിനകരന് പറഞ്ഞു. കെഎംആര്എഫ് ആക്ടിന്റെ മറവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളുടെ മത്സ്യബന്ധനം 12 നോട്ടിക്കല്‍ മൈലിനപ്പുറത്താക്കാനും ഉള്‍നാടന്‍ ജലാശയങ്ങളിലെ ഊന്നിവലകളും. ചീനവലകളും പല കാരണങ്ങളും പറഞ്ഞ് നീക്കം ചെയ്യാനുള്ള ശ്രമവും മത്സ്യത്തൊഴിലാളികള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമാണ്.
കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരത്ത് കരിമണല്‍ ഖനനം നടത്താനുള്ള നീക്കം അനുവദിക്കില്ല. ഗ്രീന്‍ കോറിഡോര്‍ പദ്ധതിയുടെ മറവില്‍ മത്സ്യത്തൊഴിലാളികളെ തീരത്ത് നിന്ന് കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. തീരപ്രദേശങ്ങളില്‍ ചില മേഖലകള്‍ കേന്ദ്രീകരിച്ച് മാത്രം നടത്താനുള്ള നീക്കം ദുരൂഹമാണ്. സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് താലൂക്ക്, ജില്ലാ കേന്ദ്രങ്ങളില്‍ സമരം നടത്തും. ജനുവരി 11ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും, ധര്‍ണയും നടത്തുമെന്നും ദിനകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: