തലശ്ശേരി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം മുന്‍ എംഎല്‍എ എ.പി.അബ്ദുള്ളക്കുട്ടിയെയും അദ്ദേഹത്തിന്റെ പിഎ മൊയ്തീനെയും കയ്യേറ്റം ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ ജെറോം ജോര്‍ജ്ജ് മൊഴി രേഖപ്പെടുത്തി. തലശ്ശേരി നിയോജക മണ്ഡലത്തില്‍ പന്ന്യന്നൂരിലെ 116-ാം ബൂത്തിനടുത്തുവെച്ച് ഇരുവരെയും കയ്യേറ്റം ചെയ്യുകയും ഇവര്‍ സഞ്ചരിച്ച കാറിന് കേടുപാടുവരുത്തുകയും ചെയ്തുവെന്ന കേസിലാണ് മൊഴിയെടുത്തത്. തലശ്ശേരി എസിജെഎം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ഇതേ കോടതിയില്‍ വെച്ച് അസിസ്റ്റന്റ് കലക്ടര്‍ അബ്ദുള്ളക്കുട്ടിയില്‍ നിന്ന് നേരിട്ട് മൊഴിയെടുത്തത്.
സിപിഎം പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ സന്തോഷ് ആണ് കേസിലെ പ്രതി. ബൂത്തിനടുത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ നിന്നാണ് അന്വേഷണസംഘം ഇയാളെ തിരിച്ചറിഞ്ഞത്. തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ത്ഥി ബൂത്തുകളില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് സംഭവം. മറ്റ് സാക്ഷികളെ 16 ന് വിസ്തരിക്കും.
ഐഎഎസ് ലഭിച്ചവര്‍ക്ക് ക്രിമിനല്‍ കേസ് കൈകാര്യം ചെയ്ത് പരിശീലനം നേടുന്നതിന്റെ ഭാഗമായാണ് ഇത്തരം കേസുകള്‍ അസിസ്റ്റന്റ് കലക്ടര്‍മാര്‍ക്ക് പരിഗണിക്കാന്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: