നാടോടിനൃത്തത്തില്‍ ഒന്നാമനും ഭരതനാട്യത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കുച്ചിപ്പുടിയില്‍ എ ഗ്രേഡും നേടിയ അമര്‍നാഥിന് ഇനിയും ഉയരണമെന്നുണ്ട്. പക്ഷേ പരാധീനതകള്‍ക്കിടയില്‍ അരങ്ങിലെത്തിയ ഈ മിടുക്കന് തടസ്സമാകുന്നത് കുടുംബപശ്ചാത്തലമാണ്. മട്ടന്നൂര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അമര്‍നാഥ് ജീവിതപ്രാരാബ്ധങ്ങള്‍ തരണം ചെയ്താണ് മത്സരവേദിയിലെത്തിയത്. എന്നാല്‍ കഴിഞ്ഞതവണ മൂന്നിനത്തിലും നേടിയ ഒന്നാം സ്ഥാനം കൈവിട്ടത് ഏറെ നിരാശപ്പെടുത്തി. കര്‍ഷകകുടുംബത്തിലെ അംഗമായ അമര്‍നാഥ് അധ്യാപകരായ സനല്‍ചന്ദ്രന്‍, പ്രജീഷ് എന്നിവരുടെ സഹായത്തോടെയാണ് ഇത്തവണ നടനവേദിയിലെത്തിയത്. മനോജ് കല്യാടാണ് നൃത്തത്തില്‍ പരിശീലനം നല്‍കുന്നത്. വെളിയംപറമ്പ് അശ്വതിയില്‍ അമര്നാഥിലൂടെ നേട്ടമെത്തുമ്പോഴും പിതാവ് മോഹനന് ഹൃദയശസ്ത്രക്രിയക്കായി ആശുപത്രിക്കിടക്കയിലാണ്. തയ്യല്‍ തൊഴിലാളിയായ മാതാവ് ശോഭനയുടെ വരുമാനം കൊണ്ടാണ് കുടുംബച്ചെലവും ചികിത്സയും നടക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജ് ഹൃദയാലയയില്‍ ശസ്ത്രക്രിയയ്ക്കുള്ള പണവു കണ്ടെത്താന്‍ ആരെങ്കിലും കനിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: