നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജും, നേതാവ് വിക്രം ഗൗഡയുമാണ് ദൃശ്യങ്ങളിലുള്ളത്. മാവോയിസ്റ്റ് ദിനാചരണത്തില്‍ വെച്ച് ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഇവര്‍ ആയുധ പരിശീലനം നടത്തുന്നതായും വീഡിയോയിലുണ്ട്. സര്‍ക്കാരിനെയും ഭരണകൂടത്തെയും വിശ്വസിക്കരുതെന്നും സായുധ വിപ്ലവത്തിന് തയ്യാറാകണമെന്നും കുപ്പൂദേവരാജ് പറയുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദിവാസി ഊരുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആദിവാസികളുടെ പിന്തുണ നഷ്ടപ്പെടുത്തരുതെന്നും കുപ്പൂദേവരാജ് ദൃശ്യങ്ങളില്‍ പറയുന്നുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയൊരുക്കിയതിന്റെ തെളിവും ലഭിച്ചതായി പോലീസ് വ്യക്തമാക്കി. വെടിവയ്പുനടന്ന വരയന്മലയുടെ താഴ് വാരത്തെ
മാവോയിസ്റ്റുകളുടെ ടെന്റുകളില്‍നിന്നു കണ്ടെത്തിയ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണു തെളിവു ലഭിച്ചത്. നിലമ്പൂരിലെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കാനായിരുന്നു ഇവരുടെ പദ്ധതി
നിലമ്പൂര്‍ വനമേഖലയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവ് രാജും അജിതയും കൊല്ലപ്പെട്ടിരുന്നത്. ഏറ്റു മുട്ടല്‍ നടന്നിടത്ത് നിന്നും കണ്ടെടുത്ത പെന്‍ഡ്രൈവില്‍ നിന്നാണ് മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ വീണ്ടെടുത്ത്. ആയുധ പരിശീലനത്തിന് പുറമെ, മാവോയിസ്റ്റുകളുടെ ദിനചര്യ അടക്കമുള്ള കാര്യങ്ങളും പെന്‍ഡ്രൈവില്‍ നിന്നും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: