ന്യൂദല്‍ഹി: വര്‍ധ ചുഴലിക്കാറ്റ് ആന്ധ്ര തീരം ലക്ഷ്യമിട്ടു നീങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത 3 മണിക്കൂറിനുള്ളില്‍ കൊടുങ്കാറ്റ് ആന്ധ്രയിലെത്തും. കാറ്റെത്തിയാല് വടക്കന്‍ കടലോര മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയച്ചു.
ഇപ്പോള്‍ കടലില്‍ 450 കിലോമീറ്റര്‍ അകലെയാണ് കൊടുങ്കാറ്റ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട വര്‍ദ്ധ ഭാരതത്തിന്റെ വടക്കു പടിഞ്ഞാറന്‍ തീരത്തേക്ക് അടുക്കുമ്പോള്‍ ക്രമേണ ശക്തി കുറഞ്ഞു വരുന്നതായി വിലയിരുത്തപ്പെടുന്നു. ആന്ധ്രപ്രദേശിന്റെ തെക്കന്‍ തീരങ്ങളിലും ചെന്നൈ നഗരത്തോടു ചേര്‍ന്നുമാണ് വര്‍ധ പ്രവേശിക്കുക.
ജാഗ്രതാനിര്‍ദ്ദേശത്തിന്റെ ഭാഗമായി 1500ഓളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. ദുരിതശ്വാസപ്രവര്ത്തനങ്ങള് നടന്നു വരികയാണെന്നും ഇതിനായുള്ള കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. അഞ്ച് ടീമുകള്‍ ദേശീയ ദുരന്ത നിവാരണ സേന പ്രദേശത്തുണ്ടെന്നും അധികൃതര്‍ അറിയിച്ചു
ആന്ധ്ര കൂടാതെ തമിഴ് നാട്ടിലും മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് നാവികസേനാവക്താവ് അറിയിച്ചു. ചെന്നൈയ്ക്കും ഓങ്കോളിനുമിടയില് കനത്ത മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും നേവി പി.ആര്.ഒ അറിയിച്ചു.
ഈ സീസണിലെ മൂന്നാമത്തെ കൊടുങ്കാറ്റാണ് വര്‍ധ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: