മാവേലിക്കര: സിപിഎം നേതൃത്വം നല്കുന്ന തെക്കേക്കര പഞ്ചായത്ത് ഭരണ സമിതി നല്കിയ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാക്കളെ എസ്ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. എസ്ഐയുടെ ഭീഷണിയെ തുടര്‍ന്ന് രണ്ടു പേര് മര്‍ദ്ദന വിവരം പുറത്തു പറഞ്ഞില്ല. ശരീരമാസകലം അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയ യുവാവാണ് പോലീസ് മര്‍ദ്ദനത്തിന്റെ ഭീകരത തുറന്നു കാട്ടിയത്.
തെക്കേക്കര കുറത്തികാട് താഴ്ചവിളയില്‍ സജന്(45), ഗോപു, സുരേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ സജനാണ് ഇന്നലെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട സജന് പ്രദേശത്തെ ചുമട്ടു തൊഴിലാളിയാണ്.
കഴിഞ്ഞ ഒന്‍പതിനായിരുന്നു സംഭവം. ലേലത്തില്‍ പൊളിച്ച തെക്കേക്കര പഞ്ചായത്ത് വായനശാലയില്‍ നിന്ന് വലിയ മേശ നഷ്ടമായെന്ന് ആരോപിച്ച് പഞ്ചായത്ത് അധികൃതര്‍ നല്കിയ പരാതിയിലാണ് സജനെ കുറത്തികാട് സ്റ്റേഷനിലേക്ക് വിളപ്പിച്ചത്.
സജനെ എസ്ഐ റ്റി. മധുവിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കൈപിന്നിലേക്ക് കെട്ടിവെച്ചശേഷം ഭിത്തില് ചാരിയിരുത്തി കാലില്‍ ബൂട്ട്കൊണ്ട് ചവട്ടി പിടിച്ച ശേഷം കാല്‍വെള്ളയില്‍ വലിയ ചൂരല്‍വടി ഉപയോഗിച്ച് അടിക്കുകയാരുന്നു. ചൂരല്‍വടി ഒടിഞ്ഞുപോകുന്നത് വരെ മര്‍ദ്ദനം തുടര്‍ന്നതായി സജന് പറഞ്ഞു.
എഴുന്നേല്ക്കാന് പോലും വയ്യാതായ സജനെ രാത്രി ഏഴരവരെ സ്റ്റേഷനില്‍ ഇരുത്തി. മര്‍ദ്ദനവിവരം പുറത്ത് പറയുകയോ പരാതിക്ക് ശ്രമിക്കുകയോ ചെയ്താല്‍ മാവോയിസ്റ്റാക്കി മുദ്രകുത്തി അഴിക്കുള്ളിലടക്കുമെന്നും തെളിയാതെ കിടക്കുന്ന കേസുകള്‍ ചുമത്തുമെന്നും എസ്ഐ ഭീഷണിപ്പെടുത്തിയതായും സജന്പറയുന്നു. ഇന്നലെ ശരീര വേദന കൂടിയതോടെ വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് സജനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സജന്റെ കാല്പാദങ്ങളില് അടിയേറ്റ നിരവധി പാടുകളുണ്ട്. തനിക്കൊപ്പം കസ്റ്റഡിയില്‍ എടുത്ത ഗോപു, സുരേഷ് എന്നിവരും സമാനമായ രീതിയില്‍ മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നും എസ്ഐയുടെ ഭീഷണിയെ തുടര്‍ന്ന് ഇവര്‍ ചികിത്സ തേടാതെ വീട്ടില്‍ കഴിഞ്ഞുകൂടുകയാണെന്നും സജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: