ഇടുക്കി: സംസ്ഥാനത്ത് ഊര്ജ്ജേത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സൗരോര്‍ജ്ജം ഉള്‍പ്പടെയുളള പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികള്‍ വ്യപകമായി നടപ്പാക്കുമെന്ന് വൈദ്യതി മന്ത്രി.എം.എം.മണി പറഞ്ഞു. ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ അനേര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സൂര്യവിളക്കുകളുടെ സംസ്ഥാനതല വിതരണോത്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം മൂലം ഡാമുകളില്‍ ആവശ്യത്തിന് വെള്ളമില്ല താപവൈദ്യുതി ഉത്പാദനം ലാഭകരമല്ല. ഈ സാഹചര്യത്തില്‍ മറ്റ് മാര്‍ഗ്ഗങ്ങളെകുറിച്ച് ചിന്തിക്കണം പ്രകൃതിക്ക് ദോഷം വരാത്ത പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികള്‍ സംസ്ഥാന വ്യപകമായി നടപ്പാക്കും.രണ്ട് മുതല്‍ നൂറ് കിലോവാട്ട് വരെ ശേഷിയുളള സോളാര്‍ പവ്വര്പ്ലാന്റുകള് സ്ഥാപിക്കന്നതിലൂടെ ഈ വര്‍ഷം അഞ്ച് മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ഇതിന് മുപ്പത് ശതമാനം കേന്ദ്ര സബ്സിഡി ലഭിക്കും. സംസ്ഥാന സര്‍ക്ക
ാര്‍ കിലോവാട്ടിന് 7200 രൂപ സബ്സിഡി നല്‍കും. ഒന്ന് മുതല്‍ അഞ്ച് കിലോവാട്ട് വരെ ശേഷിയുളള ഓസ്സ്ഗ്രിഡ് റൂഫ്ടോപ്പ് സോളാര്‍ പവ്വര്‍ പ്ലാന്റുകള്‍ എല്ലാവിഭാഗം ഗുണഭോക്താക്കള്‍ക്കുമായി സ്ഥാപിച്ചു നല്‍കും. ഇതിലുടെ 6.4 മെഗാവാട്ട് ഉത്പാദിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യോഗത്തില്‍ ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് അദ്ധ്യക്ഷയായിരുന്നു. ശാന്തന്‍പാറ സഹകരണ ബാങ്ക് പ്രസിഡന്റ് സേനാപതി ശശി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.രാജയ്യ, അനേര്‍ട്ട് ഡയറക്ടര്‍ ഡോ.ആര് ഹരികുമാര്‍, ടെക്കനിക്കല്‍ ഓഫീസര്‍ ജെ.മനോഹരന് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 250 പേര്‍ക്ക് സൗരോര്‍ജ്ജ വിളക്കുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷം 45000 സൂര്യറാന്തലുകളും 1500 ഗാര്‍ഹിക സൗരോര്‍ജ്ജ വിളക്കുകളും സബ്സിഡിയോടെ വിതരണം ചെയ്യുവാനാണ് അനേര്‍ട്ട് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: