മുംബൈ: കലണ്ടര്‍ വര്‍ഷം മൂന്ന് ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി വിരാട് കോഹ്ലി. ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് നായകരെ കലണ്ടര്‍ വര്‍ഷം മൂന്ന് ഇരട്ട ശതകം തികച്ചിട്ടുള്ളു. മൈക്കിള്‍ ക്ലര്‍ക്ക് (2012), ബ്രെണ്ടന്‍ മക്കല്ലം (2014) എന്നിവര്‍.
വര്‍ഷം മൂന്നോ അതിലധികോ ഡബിള്‍ തികച്ച അഞ്ച് പേര്. നാലെണ്ണവുമായി ക്ലര്‍ക്ക് മുന്നില്‍. 2012ല്‍ നേട്ടം. ഡോണ്‍ ബ്രാഡ്മാന് (1930), റിക്കി പോണ്ടിങ് (2003) എന്നിവരും പട്ടികയില്‍. ഇരുവരും മൂന്നെണ്ണം വീതം നേടി. തുടരെ മൂന്നാമത്തെ പരമ്പരയിലും വിരാട് ഇരട്ട ശതകം തികച്ചു. വിന്‍ഡീസിനെതിരെ ആദ്യം. കിവികള്‍ക്കെതിരെയും ആവര്‍ത്തിച്ചു.
ഒരു പരമ്പരയില്‍ 600 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യാക്കാരനാണ് വിരാട്. രണ്ടാം വട്ടം നായകന്റെ നേട്ടം. 2014-15ല്‍ ഓസ്ട്രേലിയക്കെതിരെ നാല് ടെസ്റ്റില്‍ നാലു സെഞ്ചുറിയടക്കം 692 റണ്‍സെടുത്തു. ഇത്തവണ ഒരു ടെസ്റ്റ് ശേഷിക്കെ 640 റണ്‍സായി ഇന്ത്യന്‍ നായകന്.
സുനില്‍ ഗവാസ്കര്‍, രാഹുല്‍ ദ്രാവിഡ്, ദിലീപ് സര്‍ദേശായി 600 കടന്ന മറ്റുള്ളവര്‍.
ഗവാസ്കറും ദ്രാവിഡും രണ്ട് തവണ വീതം നേട്ടം കൈവരിച്ചു. ദ്രാവിഡിനു ശേഷം നേട്ടം കൈവരിക്കുന്നത് വിരാട്. 2002ല്‍ ഇംഗ്ലണ്ടിനും 2003-04ല്‍ ഓസ്ട്രേലിയക്കുമെതിരെ ദ്രാവിഡിന്റെ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: