തിരുവനന്തപുരം: സാംസ്കാരികത അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ക്കു മാത്രമേ സമാജത്തെ നയിക്കാനാകൂ എന്ന് ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. സഞ്ജയന്. പ്രധാനമന്ത്രി നരേന്ദ്രമോദി അത്തരത്തില്‍ സംസ്കാരമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ വാര്‍ഷികസമ്മേളനത്തിന്റെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൈകാരികത രാഷ്ട്രത്തോടു മാത്രമാണ്. ഏതു വിഷയമെടുത്താലും അദ്ദേഹം പ്രതികരിക്കുക രാഷ്ട്രത്തിന്റെ ഉയര്‍ച്ചയും പുരോഗതിയും നന്മയും ലക്ഷ്യമാക്കിയാണ്. മോദിയുടെ സാമ്പത്തിക പരിഷ്കരണം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയാണ്. ഈശാവാസ്യമിദം സര്‍വം എന്ന വൈദിക ചിന്താധാരയില്‍ നിന്ന് ഉടലെടുത്തതാണ് ആ സാമ്പത്തിക പരിഷ്കരണം. ഭാരതത്തിനു മാത്രമേ അത്തരമൊരു ദാര്‍ശനിക ചിന്താധാര ലോകത്തിനു മുന്നില്‍ വയ്ക്കാന്‍ കഴിയുകയുള്ളൂവെന്നും സഞ്ജയന് ചൂണ്ടിക്കാട്ടി.
ഡോ കെ. ജയപ്രസാദ് ആധ്യക്ഷ്യം വഹിച്ചു. കെ.ആര്. ഷാജി, ഡോ കെ.സി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധിസഭയില്‍ ഡോ കെ.സി. സുധീര്‍ബാബു റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പുവരുത്താന്‍ ഏകീകൃത സിവില്‍നിയമം നടപ്പിലാക്കണം, നമുക്ക് ജാതിയില്ല വിളംബരം ഒരു കള്ളരേഖ എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു. ഡോ സി. മഹേഷ്, നീലേശ്വരം ഭാസ്കരന്, ഹരികുമാര്‍ ഇളയിടത്ത്, ഇ.സി. അനന്തകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പിന് കെ.വി. രാജശേഖരന് വരണാധികാരിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: