ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് നിയമം ഭേദഗതി ചെയ്യുന്നു. ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി നിയമപരമാക്കാനാണ് നടപടി. അടുത്ത ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
പ്രതിപക്ഷം നോട്ട് അസാധുവാക്കലിന്റെ സാധുതയെ ചോദ്യം ചെയ്തിരുന്നു. 1978ല്‍ കറന്‍സി നിരോധനം കൊണ്ടുവന്നപ്പോഴും നിയമം ഭേദഗതി ചെയ്തിരുന്നു.
പന്ത്രണ്ട് ലക്ഷം കോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തി. പതിമൂന്ന് ലക്ഷം കോടി തിരിച്ചെത്തുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: