റോം: മെഡിറ്ററേനിയൻ കടലിൽ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി ആറ് മരണം. ലിബിയയില്‍ നിന്ന് ഇറ്റലിക്കു പോയ അഭയാര്‍ഥികളുടെ ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. വ്യത്യസ്ത അപകടങ്ങളിലായി 1,164 പേരെ നടുക്കടലില്‍നിന്നു രക്ഷപ്പെടുത്തിയെന്ന് ഇറ്റാലിയന്‍ തീരസംരക്ഷണ സേന അറിയിച്ചു.
യൂറോപ്പ് ലക്ഷ്യമാക്കി ആയിരക്കണക്കിന് അഭയാർത്ഥികളാണ് ലിബിയയില്‍ നിന്ന് ഇറ്റലിലേക്കുള്ള കടൽ മാർഗം യാത്ര തിരിക്കുന്നത്. ഇതുവരെ 173,000 അഭയാര്‍ഥികളാണ് രാജ്യത്ത് എത്തിയതെന്ന് ഇറ്റലി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏകദേശം അയ്യായിരത്തിനടുത്ത് ജനങ്ങൾ കടലിൽ മുങ്ങി മരിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: