കോഴിക്കോട്: ഒരേ വേദിയില്‍ ഒരേ മുഹൂര്‍ത്തത്തില്‍ ആറു യുവതികള്‍ക്ക് മംഗല്യം. തളി പത്മശ്രീ കല്യാണ മണ്ഡപമാണ് ഇത്തരത്തില്‍ ഒരു അപൂര്‍വ വിവാഹത്തിന് വേദിയായത്. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇ യുടെ ആഭിമുഖ്യത്തില്‍ നടന്ന സമൂഹ വിവാഹത്തിലാണ് ആറു യുവതികളും ദാമ്പത്യത്തിലേക്ക് പ്രവേശിച്ചത്. കൊട്ടും കുരവയുമായി ആഘോഷത്തോടെയായിരുന്നു ചടങ്ങുകള്‍. വധൂവരന്മാരെ ആശീര്‍വദിക്കാനും ആശംസ നേരാനും എംപി യും മേയറും അടക്കമുള്ളവര്‍.
നീലഗിരി മധുവന്ചാല് സ്വദേശി പരേതനായ ചന്ദ്ര ന്റെയും മീനാക്ഷിയുടെയും മകള്‍ രജിതയും ഏറുമാട് സ്വദേശി പരേതനായ രാഘവന്റെയും കാര്‍ത്യായനിയുടെയും മകന് രതീഷും തമ്മിലുള്ള വിവാഹമാണ് ആദ്യം നടന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് ഇരുവര്‍ക്കും മാലയും ബൊക്കെയും കൈ മാറിയത്. സുല്‍ത്താന്‍ ബ ത്തേരി സ്വദേശികളായ അജിത്ത് അഖിലയെയും ചന്ദ്രന്- സ്വപ്നയെയും, എന്‍.വി. രതീഷ് സി.എസ്. രേഷ്മയെയും, കെ.എ.ബിജു എ. ആതിരയെയും, ഷിബുയേശുദാസ് അനിതാജോസഫിനും മാല ചാര്‍ത്തി. സമൂഹ വിവാഹത്തിന്റെ ഭാഗമായി നടക്കേണ്ടിയിരുന്ന കൊടുവള്ളി സ്വദേശി റാഷിദയും ഷാഫി യും തമ്മിലുള്ള വിവാഹം 15ന് നടക്കും. ഇവര്‍ക്കുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ഇന്നലെ നടന്ന ചടങ്ങില്‍ കൈമാറി.
വധൂവരന്മാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കമുള്ളവരാണ് വിവാഹത്തിനായി എത്തിയത്. വിവാഹത്തിനു ശേഷം അതിഥികള്‍ക്കായി സദ്യയും ഒരുക്കിയിരുന്നു. വധുവിനായി സ്വര്‍ണ്ണാഭരണവും വിവാഹ സാരിയും വരന് വിവാഹ വസ്ത്രവും ഇതിനു പുറമെ ഒരു പെട്ടി സാധനങ്ങളും ലയണ്‍സ് ക്ലബ് നല്കി. ഒരു ദമ്പതികള്‍ ക്കായി 80,000 ത്തോളം രൂപയാണ് നീക്കിവെച്ചത്. വിവാഹത്തിന് മാത്രമായി ഏകദേശം അഞ്ചു ലക്ഷം രൂപയാണ് ചെലവു വന്നത്. 2014 ല്‍ ലയണ്‍സ് ക്ലബ് നടത്തിയ സമൂഹവിവാഹത്തില്‍ വിവാഹിതരായ രണ്ടു ദമ്പതിമാരും ഇന്നലെ സമൂഹ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
എം.കെ. രാഘവന് എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര് ണര് കെ. ശിവപ്രസാദ്, ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍ വത്സല ഗോപിനാഥ്, കെ.ടി. അജിത്ത്, അഡ്വ. ഡെന്നിസ് തോമസ്, സുജിത്ര സുധീര്‍, പ്രേംകുമാര്‍, ബാലകുറുപ്പ്, ഐപ്പ് തോമസ്, കിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലയണ്‍സ് ക്ലബ് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുത്ത യുവതികളുടെ വിവാഹത്തിന് അവസരമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: