മുംബൈ: പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ദന്തഡോക്ടര്‍ ഭാര്യയെ കുത്തിക്കൊന്നു. മൃതദേഹത്തിനരികില്‍ മൂന്നു മണിക്കൂറിരുന്നു. പിന്നീട് പോലീസിനെ വിളിച്ചുവരുത്തി കീഴടങ്ങി. ഈ സമയമെല്ലാം അടുത്ത മുറിയില്‍ നാലു വയസുള്ള മകന് ഉറങ്ങുന്നുണ്ടായിരുന്നു. ഡോ. ഉമേഷ് ബോബളെ( 40) യാണ് തനുജ(36)യെ കറിക്കത്തിക്ക് കുത്തിക്കൊന്നത്. ഏഴു വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നു.
അടുത്ത കാലത്ത് തനുജ അവരുടെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിനൊപ്പം വീണ്ടും താമസിക്കാന്‍ തനുജ ശനിയാഴ്ചയാണ് മാട്ടുംഗ ശിവാജി പാര്‍ക്കിലെ കോഹിനൂര്‍ ടവേഴ്സിലെ മൂന്നാം നിലയിലുള്ള ഫ്ളാറ്റില്‍ എത്തിയത്. ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് തര്‍ക്കമുണ്ടായതും കുത്തിക്കൊന്നതും.
ചോരപ്പുഴയ്ക്കു നടുവില്‍ ഇരുന്ന ഉമേഷ് ഒന്‍പതു മണിയോടെ പോലീസിനെ വിളിച്ചു. പത്തു മണിയോടെ അവരെത്തി അറസ്റ്റു ചെയ്തു. ഈ സമയം അടുത്ത കിടപ്പുമുറിയില്‍ മകന് ഉറങ്ങുന്നുണ്ടായിരുന്നു. ജോഗേശ്വരിയില്‍ ദന്താശുപത്രി നടത്തുകയാണ് ഉമേഷ്. പോലീസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും തനുജ മരണമടഞ്ഞിരുന്നു. എട്ടുമാസം മുന്‍പ് തനുജ ഭര്‍ത്താവിനെതിരെ പീഡനക്കേസ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: