തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്ന മാധ്യമപ്രവര്‍ത്തകരും വനിതയുമടക്കം ആറുപേര്‍ പിടിയില്‍.
കൈരളി പീപ്പിള്‍ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി ജോയല്‍ പി. ജോസ്(25), റിപ്പോര്‍ട്ടര്‍ ചാനല്‍ കളമശ്ശേരി സബ് എഡിറ്റര്‍ കോട്ടയം വെള്ളൂര്‍ സ്വദേശിനി രതിമോള്‍ വി.കെ(26), നാരദാന്യൂസ് ഓണ്‍ലൈന്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് തമിഴ്നാട് നീലഗിരി സ്വദേശി വിനേഷ് കുമാര്‍(34), കോഴിക്കോട് കുട്ടോത്ത് കുന്നുമ്മല്‍ വീട്ടില്‍ അശോക് കുമാര്‍(52), കോഴിക്കോട് ഉദിയന്നൂര്‍ സൗത്ത് നഫീസ മന്‍സിലില്‍ നൗഷാദ് പി.സി(31), കാസര്‍കോട് നീലേശ്വരം ചേരമ്മല്‍ ഹൗസില്‍ ഹനീഫ സി.എച്ച് എന്നിവരെയുമാണ് മ്യൂസിയം പോലീസ് പിടികൂടിയത്.
ഇന്നലെ വൈകുന്നേരം 6ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ദേശീയഗാനം പ്രദര്‍ശിപ്പിക്കവെ സമീപത്തുണ്ടായിരുന്ന പോലീസുകാരനും ചലച്ചിത്ര അക്കാദമിയുടെ ഭാരവാഹികളായ കമലും സിബി മലയിലും എഴുന്നേല്ക്കാന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് മ്യൂസിയംപോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചലച്ചിത്രമേള സംഘാടക സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
പബ്ലിക് സര്‍വന്റിന്റെ ഉത്തരവ് ലംഘിക്കുന്നതിനുള്ള വകുപ്പായ ഐപിസി 188, കുറ്റംചെയ്യുന്ന ആളോട് ചേര്‍ന്ന കുറ്റം ആവര്‍ത്തിക്കുന്നതിനുള്ള ഐപിസി 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും ജാമ്യം കിട്ടുന്ന വകുപ്പായതിനാല്‍ പ്രതികളെ സ്വന്തം ജാമ്യത്തില്‍ വിട്ടയിച്ചുവെന്നും മ്യൂസിയം സിഐ ബി.അനില്കുമാര്പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ ചാനല്‍, നിയമസഭാ തെരെഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ ചാനല്‍ എന്നിവിടങ്ങളില്‍നിന്നുള്ള നിന്നുള്ളവരായതിനാലാണ് നിസാരവകുപ്പുകള്‍ ചുമത്തിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദേശീയ ഗാനം പ്രദര്ശിപ്പിക്കുമ്പോളള് എഴുന്നേറ്റു നില്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍റൂം എസിയെ ഡിജിപി ചുമതലപ്പെടുത്തി. അനാദരവ് കാട്ടുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്കി
തിരുവനന്തപുരം : സുപ്രീംകോടതി ഉത്തരവ് പ്രകാരം സിനിമാ ഹാളുകളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ആദരവോടെ എഴുന്നേറ്റു നില്‍ക്കാതെ മനഃപ്പൂര്‍വം ലംഘിക്കുന്നതിനെതിരെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി ആര്.എസ്. രാജീവ്, ഖജാന്‍ജി ആര്.എസ് സമ്പത്ത് എന്നിവര്‍ ഡിജിപി ക്ക് പരാതി നല്കി. ഇതുപ്രകാരം ഡിജിപി അക്കാദമി ചെയര്മാന് കമലിനെ വിളിച്ചു സാഹചര്യം വിലയിരുത്തി. നിയമപരമായ നടപടികള്‍ സ്വീകരിക്കാം എന്നും ഒരു എസിപിയുടെ മേല്‍നോട്ടം ഉണ്ടാകുമെന്നും ഡിജിപി ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: