പൊടിയാടി: ചക്കുളത്തുകാവ് പൊങ്കാലയ്ക്കു ശേഷം തിരികെ മടങ്ങിയ ഭക്തര്‍ സഞ്ചരിച്ച വാഹനം കുഴിയിലേക്ക് മറിഞ്ഞ് അപകടം. തിങ്കളാഴ്ച 1.30 ന് പൊടിയാടി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച മിനി ബസ്സ് ഇടിച്ചാണ് വാന്‍ സമീപത്തെ കുഴിയിലേക്ക് വീണത്. പോലീസും സേവാഭാരതി പ്രവര്‍ത്തകരും ചേര്‍ന്ന് അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിച്ചു. വാനില്‍ സഞ്ചരിച്ചിരുന്ന നെടുമങ്ങാട് പരുത്തിക്കുഴി കരിങ്ങയില്‍ കോളനി നിവാസികളായ ശാന്ത(50),ലളിത(52),അമ്മുക്കുട്ടി(73),സുലോചന(50),ശ്രീരാജ്(10),ശ്യാമള(50),പ്രസന്ന(47),െ്രെഡവര്‍ രതീഷ്(32) എന്നിവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലയ്ക്കു പരിക്കേറ്റ ശാന്തയുടെ നില ഗുരുതരമാണ്. മിനി ബസ്സിലെ യാത്രക്കാരായ വര്‍ക്കല സ്വദേശികളായ നെടുങ്കണ്ടം പുന്നത്തിലരികം വീട്ടില്‍ പ്രേമലത(60),ചിറവാഴ്ച വീട്ടില്‍ വിജയമ്മ(56),അനന്തുഭവനില്‍ സുന(45) എന്നിവര്‍ക്കും നിസ്സാര പരിക്കേറ്റു.എം.സി റോഡില്‍ മൂത്തൂറിനു സമീപം പന്നിക്കുഴി പാലത്തില്‍ ബൊലിറോ ജീപ്പും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിനു പരിക്കേറ്റു. പരിക്കേറ്റതിരുവല്ല മന്നന്ചിറകരയില് അരുണ്‍ (24)നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചക്കു ശേഷം 3.30 ടെയായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തു നിന്നും അമിതവേഗതയില്‍ വരികയായിരുന്ന ബൊയിലിറോ ജീപ്പ്എതിരേ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജീപ്പ് മറ്റാരു കാറിലും ഇടിച്ച ശേഷം പാലത്തിന്റെ കൈവിരായില് ഇടിച്ചു നിന്നു. ചക്കുളത്തുകാവ് പൊങ്കാല കഴിഞ്ഞ സമയമായതിനാല്‍ തിരുവല്ലയില്‍ നിന്നും പോകുന്ന വാഹനങ്ങളുടെ തിരക്ക് ഏറെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: