ആലപ്പുഴ: നാലു പതിറ്റാണ്ടുകാലം നിരവധി കുരുന്നുകള്‍ക്ക് അക്ഷരത്തിന്റെ ആദ്യ മധുരം പകര്‍ന്നു നല്കിയ അശാട്ടിയമ്മ ശിഷ്യന്മാര് ഇല്ലാത്ത ലോകത്തേക്ക് വിടവാങ്ങി. ആര്യാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചക്കനാട്ട് വീട്ടില്‍ പൊന്നമ്മയെന്ന ആശാട്ടിയമ്മ അന്യമാകുന്ന കളരി സംസ്ക്കാരത്തിന്റെ അവസാന കണ്ണി കൂടിയായിരുന്നു.
ആര്യാട് ഗ്രാമത്തിലെ ആയിരകണക്കിന് വിദ്യാര്‍ത്ഥികളെ ആശാട്ടിയമ്മ അവശതപിടിപെടുന്ന മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ കളരിയില്‍ പഠിപ്പിച്ചിരുന്നു.നാട്ടില്‍ പുറങ്ങളില്‍ അംഗനവാടികള്‍ മുക്കിനും മൂലയിലും എത്തിയപ്പോഴും ആശാട്ടിയമ്മയുടെ കളരി പള്ളിക്കൂടത്തില്‍ കുരുന്നുകള്‍ കുറഞ്ഞില്ല.
പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരുന്നു ആശാട്ടിയമ്മയ്ക്ക് എപ്പോഴും ജീവന്. അക്ഷരം പകര്‍ന്നു നല്‍കുന്നതിനൊപ്പം ആശാട്ടിയമ്മ നടത്തുന്ന സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും കുട്ടികളെ കൂടെ നിര്‍ത്തുമായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും കളരിയുടെ നടത്തിപ്പിനുമൊക്കെ ഓടുമ്പോഴും വിരല്‍തുമ്പില്‍ ശിഷ്യന്മാര് എപ്പോഴും ഉണ്ടായിരുന്നു.
അവശയായി കിടന്ന നാളുകളില്‍ പഠിപ്പിച്ച എല്ലാ വിദ്യാര്‍ത്ഥികളെ കാണണമെന്ന ആഗ്രഹമായിരുന്നു ആശാട്ടിയമ്മയ്ക്ക് .എന്നാല്‍ ഈ ആഗ്രഹം മാത്രം പൂര്‍ണ്ണമായും സാധിച്ചു കൊടുക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞില്ല. നിലത്തെഴുത്ത് ആശാന് കളരി സംഘടനയിലും വിവിധ സംഘടനകളിലും ഏറെ നാള് പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: