കാസര്‍കോട്: മുത്തലാഖ് വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ഭാരതീയ ജനതാ ന്യൂനപക്ഷമോര്‍ച്ച സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.സുലൈമാന്‍ പറഞ്ഞു. കാസര്‍കോട് ടൗണ്‍ ബാങ്ക് ഹാളില്‍ നടന്ന ഭാരതീയ ജനതാ ന്യൂനപക്ഷമോര്‍ച്ച ജില്ലാ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സ്ത്രീകളെ തരംതാഴ്ത്തി കൊണ്ടുള്ള പ്രത്രേകിച്ച് മുസ്ലിം സ്ത്രീകള്‍ അനുഭവിച്ച് വരുന്ന വേദനകള്‍ പുരുഷ സമൂഹം അംഗീകരിക്കുന്നില്ല. അവരാണ് മുത്തലാഖിനെയെതിര്ക്കുന്നത്. ഏക സിവില്കോഡിനെയെതിര്ക്കുന്ന മുസ്ലിം പണ്ഡിതന്മാര് എന്തു കൊണ്ട് മുസ്ലിം രാഷ്ട്രങ്ങളിലുള്ള ശരീയത്ത് നിയമം ഭാരതത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കാത്തതെന്ന് സമൂഹം ചര്‍ച്ച ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് സുലൈമാന്‍ കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും പ്രത്രേക മത വിഭാഗങ്ങളില്‍ നിന്ന് ആരെങ്കിലും ബിജെപിയെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചാല്‍ അത് ഇനി ഈ സമൂഹത്തില്‍ വിലപ്പോവില്ലെന്ന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
ഭാരതീയ ജനതാ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കന്നഡ സെക്രട്ടറി റഹിം ഉച്ചിലം മുഖ്യാതിഥിയായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. മുനീര്‍, കര്‍ണ്ണാടക ന്യൂനപക്ഷ മോര്‍ച്ചാ സെല്‍ പ്രസിഡണ്ട് അഡ്വ.ജെ.കെ.പോള്‍, ഫൈസല്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: